Thursday, November 18, 2010

ദി എംഗേജ്മെന്റ് - The Engagement (10/10)



The Engagement/2010 November 14/Family-Drama/(10/10)

പ്ലോട്ട് :  'ദി ലൈഫ്' എന്ന സിനിമാ-സീരീസിലെ ആദ്യ സിനിമയാണു, 'ദി എംഗേജ്മെന്റ്'. ഈ നവംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഞായറാഴ്ചയായിട്ട് എനിക്ക് തോന്നാൻ കാരണം ഈ  ഈ ആദ്യഭാഗത്തിന്റെ റിലീസിങ്ങ് തന്നെ ആണു. വളരേ നാളായി ഈ സിനിമാ സീരീസിനെപറ്റി പിന്നാമ്പുറപ്രവർത്തകർക്കിടയിൽ പോലും ഉണ്ടായിരുന്ന സസ്പെൻസിനും സംശയങ്ങൾക്കും ചിത്രത്തിന്റെ സംവിധായകർ അവധി നൽകുകയാണു, ഈ ആദ്യ ഭാഗത്തിന്റെ റിലീസിങ്ങിലൂടെ. കാണികളെ  നായികാ-നായക വിവാഹത്തിന്റെ എംഗേജ്മെന്റിൽ എത്തിച്ച്, അടുത്ത ഭാഗത്തിനായുള്ള പ്രതീക്ഷ ബാക്കി വച്ച് നിർത്തിയിരിക്കുന്നു, ഇരട്ട സംവിധായകർ. 


വെർഡിക്ട് : പടക്കം!
തുടക്കം തന്നെ ഇങ്ങനെ ആണെങ്കിൽ ബാക്കി ഭാഗങ്ങൾ എങ്ങനിരിക്കും ? ആദ്യ ഭാഗത്തിന്റെ ആഫ്റ്റർ എഫക്ട്സ് ഇപ്പോഴും എന്നെ രോമാഞ്ചപുളകിതനാക്കുന്നു.. ഈ ആഫ്റ്റർ എഫക്ട്സ് അടുത്ത ഭാഗം വരുന്നതു വരെ തുടരുക തന്നെ ചേയ്യും, ഞാൻ എന്തു ചേയ്താലും അതിൽ നിന്നും രക്ഷപെടാനാവില്ലാ എന്നെനിക്ക് തോന്നുന്നു .. !

ഈ സിനിമയിലെ ഡ്രാമയും, കോമഡിയും, സെന്റിമെന്റ്സും ക്ലൈമാക്സും ഒക്കെ തന്നെ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്നതിനാൽ, തുടക്കം നൽകുന്ന പ്രതീക്ഷ കുറച്ചോന്നും അല്ല. ഏതോരു സിനിമയുടെ തുടക്കവും, വളരേ പ്രധാനപ്പെട്ടതാണു, പിന്നീടുള്ള സിനിമക്ക് ഉള്ള അടിത്തറ പാകുന്ന ചെറുതല്ലാത്ത കാര്യം ആണു ഒരു മികച്ച തുടക്കം ഓരോ സിനിമക്കും കൊടുക്കുന്നതു. . ആ അടിപ്പൻ തുടക്കം ആണു ഈ സിനിമ.  തുടക്കം തന്നെ ഇങ്ങനെ ഉഗ്രൻ ആക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും നായികാ കഥാപാത്രത്തിനാണെന്നു  പറയേണ്ടിയിരിക്കുന്നു. പുതുമുഖങ്ങൾ നായികാ നായകരായി വരുന്ന ഈ ചിത്രത്തിൽ പാച്ചുവും അഞ്ജുവും മുഖ്യ വേഷങ്ങളിൽ അവതരിക്കുന്നു..

വളരേ സൂക്ഷിച്ചില്ലായെങ്കിൽ  ഡ്രൈ ആകുമായിരുന്ന സിനിമയുടെ ആദ്യ ഭാഗം സുഖമുള്ള ഒരു സ്വപ്ന ലോകത്തേക്ക് ഉയർത്തുന്ന തരത്തിലുള്ള പ്രകടനം ഒരു തുടക്കക്കാരിയുടെ വിറവലില്ലാതെ സ്ക്രീനിൽ ഫലിപ്പിക്കാൻ കഴിഞ്ഞ നായികയായ അഞ്ജുവിന്റെ പക്വമായ ഇടപെടൽ ഭാവി ഭാഗങ്ങളിലേക്കുള്ള എന്റെ പ്രതീക്ഷകൾ വർദ്ധിപ്പികുന്നു. പക്ഷെ എന്നെപ്പോലെ സംവിധായകർക്കും മറ്റു പിന്നാമ്പുറപ്രവർത്തകർക്കും, കാണികൾക്കും തന്നെ അഞ്ജുവിലുള്ള ആ അളവറ്റ പ്രതീക്ഷയുടെ ഭാരം ആ കുട്ടിയെ ദുർബലയാക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, വളരേയധികം.

വാൽക്കഷ്ണം : ഒരു പാട്ട് പോലുമില്ലാത്ത റൊമാന്റിക്ക് മൂവി - ഫന്റാസ്റ്റിക്ക് സ്വപ്ന-ഷോട്ടുകൾ വഴി  സ്വപ്നഭാഗങ്ങൾ അതി മനോഹരമെങ്കിലും, ഒന്നോ രണ്ടോ പാട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ സിനിമയെ അവ അതിന്റെ മൂഡിലേക്ക് ഈസിയായി കൊണ്ടു വന്നേനേ എന്നു തോന്നുന്നു - പക്ഷെ പാടാനറിയില്ലാത്ത തിലകന്റെ ശബ്ദമുള്ള നായകൻ യേശുദാസിന്റെ പിന്നണി ശബ്ദത്തിൽ പാട്ടുപാടി അഭിനയിക്കുന്നതു ആലോചിക്കാനേ പറ്റില്ല എന്നുള്ളതും വാസ്തവം. - പക്ഷെ ഉള്ളതു പറയണമല്ലോ, പാട്ടില്ലാത്തതു ഒരു കുറവ് തന്നെയാണു!

ജനുവരി 30 നു ആണു അടൂത്ത ഭാഗമായ ‘ദി വെഡ്ഡിങ്ങ്’ റിലീസ് പ്ലാൻ ചേയ്തിരിക്കുന്നതു - സിനിമയുറ്റെ പിന്നാമ്പുറ പ്രവർത്തകർ ഈ രണ്ടാം ഭാഗം ഒരു സംഭവം തന്നെ ആക്കാനുള്ള ശ്രമം ഈ പോസ്റ്റിടുമ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ...  മടി കാണിക്കാതെ നിങ്ങൾ എല്ലാവരും ആദ്യ ഷോ തന്നെ കണ്ട് ഈ നല്ല സിനിമാ സീരീസിനു എല്ലാവിധ പിന്തുണയും നൽകണം എന്നാണു എന്റെ ആഗ്രഹം. :)

(സംശയാലുക്കൾക്കായി ഒരു വാക്ക് : ഇതു ഇപ്പോൾ ഏപ്രിൽ മാ‍സമല്ല, അതു കൊണ്ട് ഇതിൽ ഒരു ഏപ്രിൽ ഫൂളിന്റെ  ചാൻസേ ഉദിക്കുന്നില്ല )  ;)


Monday, November 8, 2010

കോക്ക്ടെയിൽ - Cocktail (6.5/10)


Cocktail/Malayalam/2010/Suspense-Thriller/Wiki/(6.5/10)

പ്ലോട്ട് : സന്തുഷ്ടമായ ഒരു ഭാര്യ (സംവൃതാ സുനിൽ) -ഭർത്താവ് (അനൂപ് മേനോൻ)-കുട്ടി എന്നിവർ അടങ്ങുന്ന കുടുംബം. ഗ്രഹനാഥൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ടോപ്പ് എക്സിക്യൂട്ടീവ്. അവർ ഒരു ദിനം കാറിൽ  പോവുമ്പോൾ വഴിയിൽ നിന്നും ഒരപരിചിതനു(ജയസൂര്യ) ലിഫ്റ്റ് കൊടുക്കുന്നതും, അയാൾ അവരുടെ ജീവിതം മൊത്തത്തിൽ മാറ്റി മറിക്കുന്നതും ആയ സംഭവവികാ‍സങ്ങൾ ആണു ഈ സിനിമ. ഇനിയും കൂടുതൽ പറഞ്ഞാൽ സ്പോയ്ലറുകൾ വരാൻ സാധ്യതയുള്ളതിനാൽ പ്ലോട്ട് ചുരുക്കുന്നു.

വെർഡിക്ട് : നല്ലോരു സ്റ്റോറി ലൈൻ - പക്ഷെ ഇംഗ്ലീഷിൽ നിന്നും മോട്ടിച്ച് മാറ്റിയതു. നല്ല ഉഗ്രൻ ഡയലോഗുകൾ - അനൂപ് മേനോന്റെ. നല്ല അഭിനയം മൂന്നു പേരുടേയും (അവസാനം കൊണ്ടേ ജയസൂര്യയും മറ്റു രണ്ടു പേരും ബോറാക്കിയതു സൗകര്യ പൂർവ്വം മറന്നാൽ),

അത്യുഗ്രൻ സിനിമാറ്റോഗ്രാഫി - ക്യാമറ ശരിക്കും ഒരു ഫ്രഷ്നെസ്സ് അനുഭവപ്പെട്ടു എനിക്ക്.  ഒരിടത്ത് മാത്രമേ (കഥാപാത്രങ്ങളെ തെരുവിലൂടെ സ്റ്റെഡികാമിൽ ഫോളോ ചേയ്യുന്ന ഒരു സീൻ) ഓവറായി എന്നു എനിക്ക് തോന്നിയൊള്ളൂ..

സംഭാഷണം : അനൂപ് മേനോനു മുഴുവൻ മാർക്കും കൊടൂത്തേ തീരൂ. സ്വാഭാവികമായ ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാണു സിനിമയുടെ ആദ്യാവസാനം. (വീണ്ടും : അവസാന 10 മിനുറ്റ് മറക്കുകയാണെങ്കിൽ) യാതോരു നാടകീയതയും ഇല്ലാതെ, യാതോരു ഏച്ചു കെട്ടലും ഇല്ലതെ വരുന്ന ഡയലോഗുകൾ നമ്മളെ ഒരു സിനിമ കാണുകയാണെന്നുള്ള വസ്തുത മറക്കാൻ പ്രേരിപ്പിക്കുന്നു - നമ്മൾ സാധാരണ വീട്ടിലും പുറത്തും പറയുന്ന സംഭാഷണങ്ങൾ പോലെയുള്ളവ മൊത്തം!. അതിനു പത്തിൽ പത്ത്!

അവസാന പത്ത് മിനുറ്റ് : എന്തിനായിരുന്നു അതു? എന്തിനു ക്ലൈമാക്സ് ഒന്നു നല്ലതു ഒത്ത് വന്നിട്ട് വീണ്ടും സംവിധായകൻ വലിച്ച് നീട്ടി? എന്തിനു അങ്ങനെ ഒരു ബോറൻ എൻഡിങ്ങിൽ പടം കൊണ്ടേ തീർത്തു? എനിക്ക് തീരേ മനസ്സിലായില്ല! ആ സമയത്ത് സിനിമയിലെ എല്ലാർക്കും വട്ടായോ? എന്ത് ഓവർ അഭിനയം ആയിരുന്നു എല്ലാറ്റിനും ആ സമയത്ത് !!!

പാട്ടുകൾ : പാട്ടുകൾ കൊള്ളാമായിരിക്കും - പക്ഷെ ഈ സിനിമയിൽ അതു രസം കൊല്ലികൾ ആയി. ഒരു പാട്ട് ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം കാട്ടുവാനും, മറ്റോന്നു തെരുവിലെ ഒരു ക്യാബറേയും ആണു.  രണ്ടാമത്തെ ആവശ്യമേ ഇല്ലായിരുന്നു - ആദ്യത്തേത് - അതും ആവശ്യമില്ലായിരുന്നു. കാരണം സംവിധായകൻ ആ പോയിന്റ് ഓൾ‌റെഡി പാട്ടില്ലാതെ തന്നെ സ്റ്റേറ്റ് ചേയ്തു കഴിഞ്ഞതായിരുന്നു. പാട്ടുകൾ സിനിമയുടെ ആ മുറുക്കത്തെ നന്നായി ബാധിച്ചു.  വേണ്ടായിരുന്നു!

പരസ്യം : നല്ല പോസ്റ്റേഴ്സ് ആയിരുന്നു പടത്തിന്റേതായിട്ട് ഇറങ്ങിയതു.  ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രൊജക്ട് ചേയ്തു കൊണ്ട് ഇറക്കിയ സിനിമയുടെ പോസ്റ്ററുകൾ സിനിമയിൽ ഉള്ള ദുരൂഹതയുടെ സാന്നിധ്യത്തെ പരസ്യം ചേയ്തു കൊണ്ട് അതിന്റെ ലക്ഷം കൈവരിച്ചു നല്ലവണ്ണം!  പോസ്റ്റേഴ്സിനും 8/10 മാർക്ക്സ്!.

ഈ രണ്ട് കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഒരു ഉഗ്രൻ ശ്രമം ആയിരുന്നു ഇതു. ഈ സംവിധായകനിൽ, അതിനെക്കാൾ അധികമായി അനൂപ് മേനോനിലെ സംഭാഷണ ടാലന്റിൽ എനിക്ക് വളരേ അധികം പ്രതീക്ഷയുണ്ട്..

മൊത്തത്തിൽ സിനിമ അബൗവ് ആവറേജ് തന്നെ.



വാൽക്കഷ്ണം : മട്ടാഞ്ചേരിയിൽ ഡെയിലി ക്യാബറേ നടക്കുന്ന തെരുവേതെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ? ഒരൂസ്സം അത് വഴി ഒന്നു കറങ്ങാനാ .. ആ കൊച്ചും കൊള്ളാം .. ;)