Sunday, January 29, 2012

Monsters (8/10)


Monsters/English-British/2010/Drama-Sci-Fiction/IMDB/ (8/10)
Rated R for langauge.
Tagline: Now, It's Our Turn To Adapt.

 പ്ലോട്ട് : നാസയുടെ ഒരു അന്യ-ഗൃഹ പര്യടനം നടത്തി തിരിച്ച് വന്ന പേടകം മെക്സിക്കോയുടേയും അമേരിക്കയുടേയും അതിർത്തിയിൽ തകർന്നു വീഴുന്നു, ആറ് വർഷത്തിനു ശേഷം ആ അതിർത്തി അന്യഗൃഹജീവികളുടെ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഈ ഏലിയൻസ് ആയ ജീവികൾ (ജീവികൾ തന്നെയാണു, അല്ലാതെ വിമാനത്തിലും മറ്റും വരുന്ന ഹൈലീ ഇന്റലച്വൽ ബീയിങ്ങ്സ് അല്ല ഈ അന്യഗൃഹ ജീവികൾ) വളരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം ‘ഇൻഫക്ടട് സോൺ’ ആയിട്ട് രണ്ട് സർക്കാരുകളും പ്രഖ്യാപിക്കുകയും, ഇവറ്റകളെ, ഇവറ്റകളുടെ വ്യാപനത്തെ അമർച്ച ചേയ്യാൻ രണ്ട് രാജ്യത്തിന്റേയും സൈന്യങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയും ചേയ്യുന്നു. ഒരു അവസാന വട്ട ആക്രമണം തുടങ്ങാൻ സൈന്യങ്ങൾ തുടക്കമിടുന്ന സമയം - ഇവിടെയാണു ഈ സിനിമ ആരംഭിക്കുന്നതു.  സിനിമ നടക്കുന്ന സമയത്ത് ഏലിയൻസിനെ ആരും ഏലിയൻസ് എന്നു വിളിക്കാറില്ല - അതോരു ഇൻഫക്ഷൻ ആണിപ്പോൾ!

ഒരു പത്ര സ്ഥാപനത്തിന്റെ ഉടമയുടെ മകൾ ഈ ഇൻഫറ്റഡ് സോണിന്റെ മെക്സിക്കൻ സൈഡിൽ കുരുങ്ങിപ്പോയിരിക്കുന്നു, ആ മകളെ തിരികെ അമേരിക്കയിലേക്ക് തിരികെ കൊണ്ടു വരാൻ മാധ്യമ ഉടന തന്റെ ഒരു ഫോട്ടോജേർണലിസ്റ്റിനെ നിയോഗിക്കുന്നു - അവരുടെ തിരികെ വരാനുള്ള ശ്രമങ്ങളും മറ്റുമാണു ഈ സിനിമയുടെ പ്ലോട്ട്.


വെർഡിക്ട് : ഏലിയൻ മൂവി എന്ന പേര് കേട്ടപ്പോൾ ഞാൻ കരുതിയത് ഇത് ബാറ്റിൽഫീൽഡ് എൽ എ, അല്ലെങ്കിൽ ഇൻഡിപ്പെൻഡൻസ് ഡേ പോലത്തെ, നിറയെ തോക്കും മിസൈലുകളും ഒക്കെയുള്ള ഒരു സിനിമയാണെന്നാണു - പക്ഷെ, അതൊന്നുമില്ലാതെ, ശരിക്കും ഒരു ഏലിയനെ കാട്ടാതെ തന്നെ ഒരു ആക്രമണം/ഭീഷണിയുടെ ഭീതി നമ്മളിൽ നിറക്കാൻ ഈ സിനിമയുടെ ക്രിയേറ്റേഴ്സിനായി - അതോരു ചെറിയ കാര്യമല്ല. 

നടന്മാർ നന്നാക്കിയിട്ടുണ്ട്, പക്ഷെ, നമ്മൾ വെറും അഭിനേതാക്കളെ അല്ല, മറിച്ച് സിനിമയെ ആണു ശ്രദ്ധിക്കുക.  നടന്മാർ ആരാണെങ്കിലും ശരി, ഈ സിനിമ മോശമാക്കാൻ സാധിക്കില്ല. അതാണു ക്രിയേറ്റേഴ്സിന്റെ ക്വാളിറ്റി!. നടന്മാർ, കഥാപാത്രങ്ങൾ, ഒക്കെ സിനിമയുടെ എഫക്ട്സ് നമ്മളിൽ എത്തിക്കാനുള്ള ഉപകരണങ്ങൾ മാത്രം...

ഉഗ്രൻ!

പിന്നെ കിടിലൻ ആയിട്ടുള്ളത് സ്പെഷ്യൽ എഫക്ട്സ്, ആർട്ട്, സിനിമാറ്റോഗ്രഫി എന്നീ വിഭാഗങ്ങൾ ആണു. അവർണ്ണനീയം ഈ വിഭാഗങ്ങളുടെ റിസൾട്ട്സ് !

ഒറ്റ വാചകത്തിൽ : ഞെട്ടിക്കുന്ന സിനിമ - മസ്റ്റ് സീ! ..

വാൽക്കഷ്ണം. :  ഞെട്ടി ഞാൻ ഈ സിനിമ കണ്ടപ്പോൾ! ഞാൻ ശരിക്കും ഞെട്ടിത്തരിച്ചത്, ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ വായിച്ചറിഞ്ഞപ്പോൾ ആയിരുന്നു.  നിങ്ങളും ഈ സിനിമ കാണു, നിങ്ങളും എന്നെപ്പോലെ ഞെട്ടിയിരിക്കും.

ഇൻഡിപ്പെൻഡൻസ് ഡേ നിർമ്മിക്കാൻ ചിലവാക്കിയ തുകയുടെ ഇരുപതിൽ ഒരംശം, അതിലും കുറഞ്ഞ ചിലവിനു ഒരു സിനിമ നിർമ്മിച്ചിറക്കീ ഇവർ!- മലയാളം സിനിമാക്കാർ കണ്ട് പഠിക്കട്ടെ!. എന്തിനു, പല മലയാള സിനിമക്കും ചിലവാക്കുന്നതിന്റെ പകുതി പണമേ ചിലവാക്കിയിട്ടൊള്ളൂവത്രെ ഈ സിനിമ തീയറ്ററിൽ എത്തിക്കാൻ!

ഇതിലെ സ്പെഷ്യൽ എഫക്ട്സ് ഈ സിനിമയുടെ സംവിധായകൻ തന്നെ ഇരുന്നു, സ്വന്തം ബെഡ്രൂമിൽ ഇരുന്നു നിർമ്മിച്ചവയാണു!!  ഈ സിനിമാ ക്രൂ എന്നു പറയാൻ മാത്രം ഒന്നും ഇല്ലായിരുന്നുവത്രെ ഈ സിനിമക്ക് - ഒരു ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചാൽ സീറ്റ് ബാക്കി കിടക്കുമായിരുന്നുവത്രെ, ക്രൂവിന്റെ സൈസ് പറയാനാണേങ്കിൽ!

പറയാൻ ആണെങ്കിൽ കൊറേ ഉണ്ട് ഇതു പോലെ..

മക്കളേ, മലയാള സിനിമാ താരങ്ങളേ, സംവിധായകരേ,  സംഘടനകളേ, ഒന്നു കാണു നിങ്ങൾ ഈ സിനിമ - എന്നിട്ടൊന്നു ഡിസന്റായിട്ട് ലജ്ജിക്കൂ .. !

കഷ്ടം!. എനിക്ക് നാണമാവുന്നു ഇങ്ങനെത്തെ സിനിമകൾ കാണുമ്പോൾ, മലയാള സിനിമ എന്റെ സിനിമ ആണേന്നു പറയാൻ.  :(




Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!