Saturday, July 31, 2010

ക്രേസി ഹാര്‍ട്ട് -Crazy Heart (7.5/10)


പ്ലോട്ട് : ഒരു കണ്‍‌ട്രി (Country music) പാട്ടു എഴുത്തുകാരന്‍-പാട്ടുകാരന്‍-മ്യൂസീഷ്യന്‍. ജീവിതം ഒരല്പം കഷ്ടത്തിലാണ് - ഹോട്ടലുകളിലും പബ്ബുകളിലും മറ്റും പാടി അന്നാന്നത്തെ വെള്ളമടിക്കുള്ള പണം സംഘടിപ്പിച്ചു ജീവിച്ചു പോവുന്നു. അതു പോലെ ഒരിടത്ത് വച്ച് പരിചയപ്പെടുന്ന ഒരു പത്ര ലേഖികയും ആയി ഇഷ്ടത്തിലാവുന്നതും, ഇപ്പോള്‍ കണ്‍‌ട്രി മ്യൂസിക്ക് സൂപ്പര്‍സ്റ്റാര്‍ ആയ സ്വന്തം ശിഷ്യനു പാട്ടെഴുതി കൊടുക്കാന്‍ തുടങ്ങുന്നതും, അതു വഴി വലിയ അംഗീകാരം നേടുന്നതും  അങ്ങാരുടെ ബാക്കി ജീവിതവും ഒക്കെ ആണ് കഥ.

വെര്‍ഡി‌ക്‍ട് : അമ്മേ .. ഞാന്‍ ഈ പടത്തോടെ കണ്‍‌ട്രി മ്യൂസിക്കിന്റെ വലിയ ഫാന്‍ ആയി .. ഹോ എന്താ സംഭവം - അക്വേസ്റ്റിക് ഗിത്താറിന്റെ കളിയാണ് മൊത്തം..ബഫല്ലോ സോള്‍ജിയര്‍ ഒക്കെ ഞാന്‍ പണ്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്, അതും കണ്‍‌ട്രി ആണോ ആവോ..
സിനിമ : അതും കൊള്ളാം - അങ്ങാരു വെള്ളമടിച്ച് നശിക്കുന്നതും മറ്റും കണ്ടിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി  ഇടക്ക് എനിക്ക്. അങ്ങേരുടെ അഭിനയത്തിനു ഇത്തവണത്തെ ഓസ്കാര്‍ കിട്ടിയതില്‍ അത്ഭുതമില്ല.! പടത്തിന്റെ കഥയും കൊള്ളാം - നല്ല രീതിയില്‍ എടുത്തു പോയിട്ടും ഉണ്ട് - നല്ല കാലം കഴിഞ്ഞുള്ള ഒറ്റപ്പെടലിന്റെ ദുഃഖം കണ്ട് എന്തോ എനിക്ക് വളരേ ഫീല്‍ അടിച്ചു.. എന്തായാലും ഞാന്‍ തീരുമാനമെടുത്തു : എത്രേം പെട്ടെന്നു കെട്ടിയിട്ടേ വേറേ പരിപാടി ഉള്ളൂ!

പടം സ്ലോ ആണ്, പക്ഷെ വളരെ നല്ലതും ആണ്. :) കണ്ടിട്ടഭിപ്രായം പറയൂ. ..

കണ്ടു നോക്കു സോങ്ങ്സ് ..






വിയറി കൈന്‍ഡ് : ഒറിജിനല്‍ സിങ്ങര്‍ പാടൂന്നു ..





യെഞ്ജോയ് :)


Thursday, July 29, 2010

ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)


Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.

പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്‌ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്.  ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാ‍പാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ  അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.

വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍‌സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )


നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.


മന്മോഹന്‍സിങ്ങെന്താ പാട്ടു പാടാത്തേ?



സ്ഥലം : പെങ്ങള്‍‌ടെ വീട്

സമയം : പഞ്ചാബി ഹൌസ് പടം ഓടുന്നു

പ്ലോട്ട് : പെങ്ങള്‍, അളിയന്‍ എന്നിവര്‍ പടം കാണുന്നു, അനിന്തരവന്‍ അഞ്ച് വയസ്സുകാരന്‍ അര്‍ജ്ജുന്‍ അവന്റെ സൈക്കിള്‍ ലിവിങ്ങ് റൂമില്‍ ചവിട്ടിക്കളിക്കുന്നു. പടത്തില്‍ ലാലും ജനാര്‍ദ്ദനനും ദിലീപും ഹരിശ്രീ അശോകനും മറ്റും പാട്ട് പാടി രസിക്കുന്നു..

സംഭവം :

അര്‍ജ്ജുന്‍ : അമ്മേ .. ഇതെന്താ ഇവരുടെ തലേല്‍ ഇങ്ങനെ കെട്ടി വച്ചിരിക്കുന്നേ?

പെങ്ങള്‍ : മോനേ, അതു അവര്‍ സിക്കുകാരാ .. അവര്‍ക്ക് അങ്ങനെ കെട്ടണം .

അര്‍ജ്ജുന്‍ : ഉം ..


(ഒരു ചുറ്റ് സൈക്കിള്‍ ചവിട്ടി വരുന്നു വീണ്ടും)


അര്‍ജ്ജുന്‍ : അമ്മേ .. നമ്മടെ മന്മോഹന്‍ സിങ്ങ് .. സിക്കുകാരന്‍ ആണോ? തലേല്‍ ഇങ്ങനെ ഉണ്ട് ...?

പെങ്ങള്‍ : (ചറപറാ വരുന്ന ചോദ്യങ്ങളില്‍ ക്ഷമ നശിച്ച്) അതേ മോനെ, മന്മോഹന്‍ സിങ്ങ് സിക്കുകാരനാ.. അതാ അങ്ങനെ.
..
അര്‍ജ്ജുന്‍ : ഉം ..
(തീരെ വിശ്വാ‍സം വരാതെ, സംശയത്തോടെ, വീണ്ടും ഒരു ചുറ്റ് സൈക്കില്‍ ചവിട്ടാന്‍ നീങ്ങുന്നു അവന്‍)




അര്‍ജ്ജുന്‍ : അമ്മേ .. മന്മോഹന്‍ സിങ്ങ് പാട്ടുപാടുമോ?

പെങ്ങള്‍ :  :-o

അര്‍ജ്ജുന്‍ : പറ അമ്മേ .. പാട്ടു പാടുമോ?


ടിവിയില്‍ ലാല്‍ : ♫...♫

പെങ്ങള്‍, അളിയന്‍ :  :-o

പെങ്ങള്‍ : ... മന്മോഹന്‍ സിങ്ങ് വീട്ടില്‍ പാട്ടു പാടുമോ എന്നു അറിയില്ലാ മോനെ .. 


ടിവിയില്‍ ദിലീപ് : ♫...♫


(വീണ്ടും സൈക്കിള്‍ ചവിട്ടിലേക്ക്, ഒന്നു രണ്ട് കറക്കം, അവന്റെ അമ്മയും അച്ഛനും വീണ്ടും സിനിമയിലേക്കും)


അര്‍ജ്ജുന്‍ : അമ്മേ അതേയ്....  പിന്നെന്താ മന്മോഹന്‍ സിങ്ങിന്റെ പേരു മന്മോഹന്‍ സിങ്ങെന്നിട്ടിരിക്കുന്നേ?

അളിയന്‍ : എന്താ മോനേ?

അര്‍ജ്ജുന്‍ : അല്ലാ. . ... പാട്ടു പാടൂല്ലാ എങ്കില്‍ എന്തിനാ മന്മോഹന്‍ സിങ്ങിന്റെ പേര്‍ അങ്ങനേ?

പെങ്ങള്‍ : എങ്ങനെ?

അര്‍ജ്ജുന്‍ : സിങ്ങ് എന്നു വച്ചാ പാട്ടു പാടുക എന്നല്ലേ? സിങ്ങര്‍ അല്ലെങ്കില്‍ പിന്നെ എന്തിനാ .. ???

പെങ്ങള്‍, അളിയന്‍, ടിവിയിലെ ദിലീപ്, ലാല്‍, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ :
  :-o  :-o  :-o  :-o  :-o  :-o

ടിവിയിലെ ഊമയായ മോഹീനി : വാട്ട്?? 

(മോന്‍ അടുത്ത ചോദ്യത്തിനായി വീണ്ടും സൈക്കിള്‍ യജ്ഞത്തിലേക്ക്, പെങ്ങള്‍, അടുത്ത ചോദ്യമെന്തായിരിക്കുമെന്ന് പേടിച്ച് വീണ്ടൂം സിനിമയിലേക്ക്, അളിയന്‍ ലാപ്‌ടോപ്പ് തുറന്ന് ജോലി അഭിനയത്തിലേക്കും)

ടിവിയില്‍ ദിലീപ് : ♫...♫  ...

ടിവിയിലെ ഊമയായ മോഹീനി :  :-o  !


Tuesday, July 27, 2010

ഷീ ഈസ് ഔട്ട് ഓഫ് മൈ ലീഗ് - She's Out of My League (7.5/10)


English/2009/Romance-Comedy/(7.5/10)
Rated R for language and sexual content.

പ്ലോട്ട് : പൈലറ്റാവാന്‍ കൊതിക്കുന്ന കിര്‍ക്ക് എന്ന പയ്യന്‍ ഇപ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ കിളിയായിട്ട് (ടിക്കറ്റ് ഒക്കെ ചെക്ക് ചേയ്തു കൊടുക്കുന്ന - എയര്‍പ്പോര്‍ട്ടിന്റെ വാതില്ക്കല്‍ നില്‍ക്കുന്ന പണി.) ജോലി നോക്കുകയാണ്. ആള് ഒന്നാംതരം അന്തര്‍മുഖനും ഒരു പാവത്താനും ആണ്. സ്വന്തമായി ഉണ്ടായിരുന്ന ഒരു ലൈന്‍ പൊട്ടിത്തകര്‍ന്ന് ശോകമൂകനായിട്ട് ഇരിക്കു‌മ്പോള്‍ ആണ് ഒരു ആ‍റ്റം ബോംബ് പോലത്തെ പെണ്‍ക്കൊച്ച് ഇവന്റെ ഹോണസ്റ്റിയില്‍ അനുരക്തനായി പ്ലിക്കേന്നു നെഞ്ചും തല്ലി വീഴുന്നതു .. പിന്നെ ഉണ്ടാവുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഈ പടത്തിനാധാരം.


വെര്‍ഡിക്ട്: സംഭവം കൊള്ളാം. നല്ലോരു റോമാന്റിക്ക് സ്റ്റോറി, അവിടിവിടെ ചിരിക്കാന്‍ ഉള്ള ഐറ്റംസ് ഉണ്ട്, കഥയും ബ്രേക്കില്ലാതെ ചടപടാന്നു തീര്‍ന്നു പോവുന്നുണ്ട്. ഒരു ബാത്ത്‌റൂം ബ്രേക്ക് പോലും എടുക്കാതെ പടം കണ്ടു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി എന്നു പറഞ്ഞാല്‍ അതില്‍ നുണ അശേഷമില്ല. കണ്ടാല്‍ ബോറടിക്കാത്ത ഒരു പടം ആണിത്.


വാല്‍ക്കഷ്ണം : ഹൊ! ലവന്റെ ഒരു ടൈം!...  എന്നാ ഉരുപ്പിടിയാ വന്നു വീണതു!. ഞാനും ലവനെ പോലെ സുന്ദരനും ത്-ഗുണ സ‌മ്പന്നനും സുശീലനും സുഭാഷിതനും സുസ്മേരവദനനും സുലോചനനും സുലക്ഷണനും  സുന്ദരേശനും സുബോധനും സു-സ്നേഹനിധിയും ഒക്കെ ആയിട്ടും, എനിച്ചൊരു പെണ്ണിനെ കെട്ടാന്‍ കിട്ടുന്നില്ലാല്ലോ ദൈവേ ..! ഞാന്‍ കണ്ടോളാട്ടാ നിന്നെ..!


Monday, July 26, 2010

ഇന്‍സെപ്‌ക്ഷന്‍ - Inception - ഇതൊരു റിവ്യൂ അല്ല.


ഇന്‍സെപ്‌ക്ഷന്‍ കണ്ടു. കണ്ടിരിക്കേണ്ട പടം ആണൂട്ടോ ഇത്. . റിവ്യൂ .. അതു ഞാന്‍ പിന്നീട് ഇടാം, ഒന്നൂടെ കാണണം, എന്നാലേ ശരിക്കും മനസ്സിലാവൂ.. ശരിക്കും, നമ്മളെ ചിന്തിപ്പിക്കുന്ന ഒരു പടം തന്നെ ഇതു - അതിന്റെ കാര്യത്തില്‍ മെട്രിക്സിന്റെ മൂത്താപ്പ ആണീ പറ്റം. റിവ്യൂ ഒന്നൂടെ കണ്ടിട്ടിടാം :)

പക്ഷെ ചാന്‍സ് കിട്ടിയാല്‍ കാണാന്‍ മിസ്സ് ആക്കേണ്ട, തീയറ്ററില്‍ തന്നെ പോയി കാണൂ, കാശു മുതലാണ്.!


Friday, July 23, 2010

ആയിരത്തില്‍ ഒരുവന്‍ - Aayirathil Oruvan (5.9/10)


Tamil/Adventure-Fantasy/2010/(5.9/10)
Rated: Rated U/A for high violence and masala content.

പ്ലോട്ട് : മണ്‍‌മറഞ്ഞൂ പോയ ചോള രാജവംശത്തെ പറ്റി പഠിക്കാന്‍ ഇതു വരെ പോയ ആര്‍ക്കിയോളജിസ്റ്റുകള്‍ എല്ലാം ഒരുപ്പോക്ക് പോയിട്ടേ ഉള്ളൂ - അതു പോലെ നായികയുടെ അച്ഛനേയും കാണ്മാനില്ലാതാവുന്നതോടെ ആണ് കഥ തുടങ്ങുന്നതു  ചോളന്മാര്‍ ഇന്ത്യ വിട്ട് വിയറ്റ്നാമിനടുത്തുള്ള ഒരു ദ്വീപിലേക്ക് പാലായനം ചേയ്തു എന്ന ഐതീഹ്യത്തെ പിന്തുടര്‍ന്നു നമ്മുടെ സംഘവും അങ്ങോട്ട് യാത്ര ആരംഭിക്കുന്നു.. മണ്മറഞ്ഞു പോയ ചോളന്മാരെ  കണ്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും, അതിനു അവര്‍ക്ക് നേരിടേണ്ടി വരുന്ന അമാനുഷികമായ, അസാധാരണമായ ശക്തികളുടെയും, അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകളുടേയ്യും കഥ ആണ് ഈ പടം. നായകന്‍ (കാര്‍ത്തി - സൂര്യയുടെ അനിയന്‍) ഈ ഗ്രൂപ്പിലെ ഒരു ചുമട്ടുകാരന്‍ ആണ്. നായികമാര്‍ ആര്‍ക്കിയോളജിസ്റ്റുകളും ആണ്.

വെര്‍ഡിക്ട് : കച്ചറ! മുന്നറിയിപ്പില്ലാതെ വരുന്ന പാട്ടുകള്‍ തന്നെ ന‌മ്പര്‍ 1 രസംകൊല്ലികള്‍ ആണ്. അച്ചനെ കാണാതെ കരഞ്ഞ് കലങ്ങി ഇരിക്കുന്ന നായിക ഷഡ്ഡീയും ഇട്ട് ഡാന്‍സാണ് ചാന്‍സ് കിട്ടിയാല്‍ നായകന്റെ കൂടെ !. സം‌ഘത്തിന്റെ നായകത്വം വഹിക്കുന്ന മറ്റേ നായിക ആവട്ടെ(റീമാ സെന്‍) , ആണുങ്ങളുടെ നെഞ്ചത്തും മടിയിലും കയറാനേ സമയമുള്ളൂ - അതിനാണെങ്കില്‍ ആദ്യത്തതിന്റെ അത്രേം കൂടെ തുണിയില്ല (ആര്‍ക്കിയോളജിസ്റ്റാണെന്നാ വൈപ്പ് !) !!  അതി ഭയങ്കര സ്പെഷ്യല്‍ എഫക്‍റ്റുകള്‍ എന്നു പറഞ്ഞ് വന്ന പടത്തില്‍ ആണെങ്കില്‍ വിനയന്റെ പടത്തിലെ പോലുള്ള സ്പെഷ്യല്‍ എഫക്ട്സ് ആണ് - കടലിലൂടെ എന്തൊ ഒരു സാധനം പറ്റമായി വന്നു പിടിച്ച് ആളുകളെ കൊല്ലുന്ന ഒരു സീന്‍ ഉണ്ട് : എന്റമ്മോ !!!ചുമ്മാ വെള്ളത്തില്‍ ടോര്‍ച്ചടിച്ച് കാണിച്ചാല്‍ ഇതിലും നന്നായേനെ!  ക്ലൈമാക്സില്‍ ആണെങ്കില്‍ തോക്കും, ഹെലികോപ്റ്ററും, പീരങ്കിയും ഒക്കെ കൊണ്ട് ചോളന്മാരെ എതിരിടുന്ന വന്‍ സൈന്യം, കല്ലിന്റേയും ‌അ‌‌മ്പിന്റേയും വില്ലിന്റേയും വാളിന്റേയും മുന്നില്‍ തകര്‍ന്നടിയുകയാണ് - ഹോ .. സമ്മതിക്കണം ആ എഴുത്തുകാരനെ!

ഇതെല്ലാം കൂടെ 4/10 റെറ്റിങ്ങ് കൊടുക്കേണ്ട കാര്യമേ ഉള്ളൂ പടത്തിനു - പക്ഷെ, ഈ സബ്ജക്ട് എടുത്തു ചേയ്യാനുള്ള ചങ്കൂറ്റം - ആ ശ്രമത്തിനു ആണ് ബാക്കി മാര്‍ക്ക് .. അതു കൊണ്ട് ഈ പടത്തിനു 6.5 കൊടുക്കാം വേണമെങ്കില്‍. ഇന്ത്യാനാ ജോണ്‍സ് പോലത്തെ ഒരു കഥ ഇത്രെയും നന്നായിട്ട് ഇന്ത്യയില്‍ വേറെ വന്നിട്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. സിനിമ ഒരു പകുതി സമയത്തില്‍ തീര്‍ത്തിരുന്നെങ്കില്‍ - അല്ലെങ്കില്‍ ഒരു 1 മണിക്കൂര്‍ എങ്കിലും കുറച്ചിരുന്നെങ്കില്‍ ശരിക്കും നല്ലോരു അറ്റം‌പ്റ്റ് ആയേനെ അത്! പക്ഷെ പാട്ടും, സിനിമ എങ്ങനെ കൊണ്ടേ തീര്‍ക്കണം എന്ന് തീരുമാനമില്ലായ്മയും എല്ലാം കൂടെ പടത്തെ നശിപ്പിച്ചു. പാട്ടുകള്‍ ചിലത് നല്ലതാണ്, പക്ഷെ അത് സിനിമയില്‍ കൊണ്ടുവന്ന ഡ്രാഗ്ഗിങ്ങ് ആണ് പ്രശ്നമായത്. സംവിധായകന്‍ ശെല്‍‌വരാഘവന്റെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം പടം ആണിത്.

വാല്‍ക്കഷ്ണം  ഒരു: നായിക അവസാനമായപ്പോള്‍ മിസ്സിങ്ങ് ആയി എന്നു തോന്നുന്നു - പഴശ്ശിരാജയില്‍ പത്മപ്രിയ മിസ്സിങ്ങ് ആവുന്ന പോലെ! അതു പോലെ തന്നെ നായികയുടെ അച്ചനും.. പലരേയും ചുമ്മാ കൊന്നു തള്ളുവാണ് സംവിധായകന്‍ - എന്തിനാണോ ആവോ! എവിടൊക്കെയോ എന്തോക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് ആ പടത്തിനു, കഥക്ക്!!


Thursday, July 22, 2010

ദി ലോസേഴ്‌സ് - The Losers (7/10)


English/2010/Action/(7/10)
Rated PG-13 for sequences of intense action and violence, a scene of sensuality and language.

പ്ലോട്ട് : കഥ പ്രത്യേകിച്ച് ഒന്നും ഇല്ലാ. നായകനും സില്‍ബന്ദികളും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിലെ അംഗങ്ങള്‍ ആണ് .അവര്‍ ചതിയില്‍ പെടുന്നു, അവരെ ഇല്ലായ്മ ചേയ്യാന്‍ സി ഐ എ യിലെ ആരോ തന്നെ ശ്രമിക്കുന്നു. ആ ആളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ആണ് പിന്നെ. പിന്നെ എല്ലാം പണ്ടത്തെ പോലെ തന്നെ. ഓട്ടം - വെടി - ബോംബ്, റിമോട്ട് - വില്ലന്‍ - ഞെക്കും - ഞെക്കില്ല - ഡിഷ്യൂം - ഡിഷ്യൂം .. ശുഭം.

വെര്‍ഡിക്‍ട് : സകല സിനിമാ-സൈറ്റുകളിലും റിവ്യൂ ആവറേജ് ആയിരുന്നു, ചുമ്മാ ഒരു ചാന്‍സ് എടുത്ത് കണ്ട പടം ആയിരുന്നു ഇതു, പക്ഷെ എനിക്ക് ഇഷ്ടം ആയി. പറഞ്ഞ് പറഞ്ഞ് മടുത്ത  കഥ ആണെങ്കിലും നല്ല രീതിയില്‍ ആളെ പിടിച്ചിരുത്താന്‍ സാധിച്ചിട്ടുണ്ട് സംവിധായകനു. ഒട്ടും ഇഴച്ചില്‍ തോന്നിയില്ലാ പടം കണ്ടു കൊണ്ടിരുന്നപ്പോള്‍. ആക്ഷന്‍ ഒക്കെ വളരെ നല്ല നിലവാരത്തില്‍ ഉള്ളതു തന്നെ ആണ്, ചുമ്മാ തട്ടിക്കൂട്ടിയ പടം അല്ലിതു.  കണ്ടാല്‍ തിരിച്ച് കടിക്കാത്ത ഒരു പടം ആണിതു. കണ്ടു നോക്കൂ..;)

വാല്‍ക്കഷ്ണം : പണ്ടൊക്കെ ഒന്നുകില്‍ റഷ്യ- അല്ലെങ്കില്‍ ചൈനയില്‍ നിന്നായിരുന്നു സിനിമയിലെ വില്ലന്മാര്‍ ആറ്റം ബോം‌ബും മറ്റു ഹൈടെക്ക് ആയുധങ്ങളും ഒക്കെ സംഘടിപ്പിച്ചിരുന്നതു, ഈ പടത്തില്‍ അതു ഇന്ത്യ ആണ് . എനിക്ക് തോന്നുന്നു ഇതാദ്യമായിട്ടാവും ഇന്ത്യയുടെ കൈയ്യില്‍ കേട്ടു കേള്‍വി പോലും ഇല്ലാത്ത ഒരു ആയുധം ഉണ്ട് എന്ന രീതിയില്‍ ഒരു പടം ഇറങ്ങുന്നതു. !!  കൊള്ളാം - സിനിമാക്കാരും പേടിച്ചു തുടങ്ങി, വളരേ നല്ലത്!.


Sunday, July 18, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)


Malayalam/2010/Drama/(6.5/10)

ആദ്യം നല്ല വശങ്ങള്‍  : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട്  സംവിധായകനും മറ്റു പിന്നാ‌മ്പുറ മുന്നാ‌മ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊ‌മ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.

പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാക‌മ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി. 
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.

ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കു‌മ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും   അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..


ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊ‌മ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..


പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ  ഇത്രെയും നന്നായാല്‍ പോര - അതിനിയും  വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്.  റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം  ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.


വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കു‌മ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി -  അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍‍. :)


Friday, July 16, 2010

ദി ജാപ്പാനീസ് വൈഫ് - The Japanese Wife (8/10)


English - Bengali - Japanese/2010/Family-Drama/(8.5/10)
Rated : PG - Parental Guidance.

കാണാന്‍ തീരുമാനിച്ചു വച്ചിരുന്ന ഒരു പടം, ഛരത്തിന്റെ റിവ്യൂവോടെ അതു കാണാനുള്ള ആക്രാന്തം കൂടുകയും ചേയ്തതോടെ, ഞാന്‍ ആ കടുംകൈ ഇന്നലെ ചേയ്തു.

പ്ലോട്ട് : കഥ തുടങ്ങുന്നതു തന്നെ ജപ്പാനില്‍ നിന്നും വരുന്ന ഒരു ബ്രഹ്മാണ്ടന്‍ പാര്‍സല്‍ നായകന്റെ വീട്ടിലേക്ക്  - ബംഗാളിലെ സുന്ദര്‍ബന്‍സിലെ ഏതോ ഓണം കേറാമൂലയിലുള്ള വീട്ടിലേക്ക് - ബസ്സിനു മുകളിലും, ബോട്ടിലും, വള്ളത്തിലും കാളവണ്ടിയിലും ഒക്കെയായി എത്തുന്നതാണ് - ആ പ്രയാണത്തിനിടയില്‍ കഥയുടെ ഇതു വരെയുള്ള കിടപ്പ് വശം നമ്മളെ പല കത്തുകളി‌ലൂടെ  മനസ്സിലാക്കി തരുന്നതും ഉണ്ട് സംവിധായക. കഥ മൊത്തത്തില്‍ കോറേ അധികം കത്തുകള്‍ വഴിയാണ് നീങ്ങുന്നതു തന്നെ - ഒരു തൂലികാ സുഹൃത്-ദാമ്പത്യ ബന്ധത്തിന്റെ കഥയാണ്  ‘ദി ജാപ്പാനീസ് വൈഫ്‘. 

വെര്‍ഡിക്‍ട് : നല്ല പടങ്ങള്‍ കാണണമെന്നും, അവ വേറേയും ആളുകളെ കാട്ടണമെന്നും ആഗ്രഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട ഒരു പടം. സ്ലോ ആയിട്ടുള്ള - ഒരു കൊച്ചു പടം ആണിതു, പക്ഷെ കഥയുടെ ഒരു ഘട്ടത്തിലും നമുക്ക് ബോറടിക്കുകയൊ, വേഗം പോരെന്നു തോന്നുകയോ ചേയ്യുന്നില്ല എന്നതു വേറേ കാര്യം! നായികയും നായകനും വളരെ നന്നായിട്ടഭിനയിച്ചിട്ടുണ്ട്, നായിക എന്നു വച്ചാല്‍ ഞാന്‍ ഉദ്ദേശിച്ചതു റീമാ സെന്നിനെ ആണ് - ജപ്പാനീസ് പെണ്ണിനെ അധികം നമ്മള്‍ കാണുന്നില്ല സ്കീനില്‍.

പരസ്യത്തില്‍ പറയുന്നതു സത്യമാണ് - ഈ സിനിമ ഒരു കവിതയാണ്, ഒരു പ്രേമകാവ്യം ...  കണ്ടു നോക്കൂ.

വാല്‍ക്കഷ്ണം : ഈ സംവിധായകയുടെ ഇതിനു മുന്നത്തെ പടം ‘Mr & Mrs Iyer' ആയിരുന്നു - കണ്ടിട്ടില്ലാത്തവര്‍ അതും കൂടെ കാണാനുള്ള പടങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ മറക്കേണ്ട. അതും ഒരു ഒന്നു-ഒന്നര പടം ആണ്!


Wednesday, July 14, 2010

സിറ്റി ഓഫ് ഗോഡ് - City of God - Cidade de Deus (7.5/10)


Portuguese-Brazilian/Action-Gangster film/2002/(7.5/10)
Rated R for strong brutal violence, sexuality, drug content and language.

പ്ലോട്ട് : ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന റിയോ ഡീ ജനേറൊവിലെ ഒരു ചേരിയില്‍ (ധാരാവി പോലെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുള്ളതല്ലാട്ടോ - ഉഗ്രന്‍ വാര്‍ക്ക കെട്ടിടങ്ങള്‍ ആണവിടെ) ഗുണ്ടാ വിളയാട്ടത്തിനിടയില്‍ വളര്‍ന്നു വരുന്ന മൂന്നു കുട്ടികള്‍ - ചിലര്‍ ഗാംങ്ങുകളിലേക്കും ചിലര്‍ അതില്‍ നിന്നും രക്ഷപ്പെടാനും ശ്രമിക്കുന്നു, അതിനായി  പോരാടുന്നു .. അവരുടെ കഥയാണ് - ആ ചേരിയുടെ കഥയാണ് - Cidade de Deus അഥവാ സിറ്റി ഓഫ് ഗോഡ്.

വെര്‍ഡിക്‍ട് : കൊള്ളാം - ഉഗ്രന്‍ പടം. ബ്ലാ ബ്ല ബ്ലാ ഭാഷയില്‍ പറഞ്ഞതൊന്നും മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലായിരുന്നു എങ്കിലും, താഴെ ചട പടാന്നു വരുന്ന സബ്‌റ്റൈറ്റിത്സ് വായിച്ചാണേങ്കില്‍ പോലും - സിനിമ എനിക്കിഷ്ടായി.  കഥ ഒരു സാദാ ഗാങ് കഥ ആണെങ്കിലും, അതു പറഞ്ഞിരിക്കുന്ന ഒരു Rashomon സ്റ്റൈല്‍ സ്റ്റോറിടെല്ലിങ്ങ് .. കൊള്ളാം. ടെക്നിക്കല്‍ കാര്യങ്ങളില്‍ ആയാലും ശരി, കലാപരമായ കാര്യങ്ങളില്‍ ആയിട്ടാണേങ്കിലും ശരി, ഈ പടം ഏതു ഹോളിവുഡ് പടത്തിന്റേയും  അഹങ്കാരം ഇല്ലാതാക്കാന്‍ മാത്രം ക്വാളിറ്റി ഉള്ളതാണ് എന്ന് നിസ്സംശയം പറയാം. ചില ക്യാമറാ മൂവ്മെന്റെസ്, ചില ആംഗിളുകള്‍, ചില എഡിറ്റിങ്ങ് സ്മാര്‍ട്ട്നെസ്സുകള്‍  .. ചില സീനുകള്‍ ഞാന്‍ റീവൈന്‍ഡ് ചേയ്തു കണ്ടു പോയി! ഇതൊരു മസ്റ്റ് സീ ഗാങ്ങ്സ്‌റ്റര്‍ ഫിലിം ആണ്.

അതൊക്കെ നോക്കു‌മ്പോള്‍ ഒരു 9/10 കൊടുത്താലും സാരമില്ലാ എന്നു തോന്നുന്നു.  കാണൂ, കണ്ടഭിപ്രായം പറയൂ.

വാല്‍ക്കഷ്ണം : “If you run you're dead...if you stay, you're dead again. Period.” എന്നായിരുന്നു ഈ പടത്തിന്റെ റ്റാഗ്‌ലൈന്‍ തന്നെ. ഇതൊരു നടന്ന കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച പടം ആയിരുന്നു - അവസാനം റ്റൈറ്റില്‍‌സില്‍ ശരിക്കും ടീംസിന്റെ പടവും ജാതകവും ഒക്കെ കാണിക്കുന്നും ഉണ്ട് - എന്നിട്ടും കാല്പനികം പോലും ആവില്ലാ എന്നു തോന്നുന്ന സംഭവങ്ങള്‍ ആണ് പടത്തിലുടനീളവും! പടം 2002 ലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു - ലോകസിനിമയില്‍ തന്നെ ഒരു സംഭവും ആയി! സിനിമയിലെ പല അഭിനേതാക്കളേയും ബ്രസീലിലെ ചേരികളില്‍ നിന്നും സംവിധായകന്‍ കണ്ടു പിടിച്ചവര്‍ ആയിരുന്നു - അവരില്‍ ചിലര്‍ - നായകന്‍ റോക്കറ്റ് ഉള്‍പ്പെടെ കഥ നടക്കുന്ന ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചേരിയില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു.


Monday, July 12, 2010

ട്രോപ്പ ഡീ എലൈറ്റ് - Tropa de Elite (8.5/10)

Portuguese/2007/(8.5/10)
Rated R for strong violence, pervasive language and drug content.

വെര്‍ഡിക്ട് : ഉഗ്രന്‍ പടം. :)   ആക്ഷന്‍ പടം ഇഷ്ടപ്പെടുന്നവര്‍ മിസ്സ് ആക്കാന്‍ പാടില്ലാത്ത പടം. !

പ്ലോട്ട് : സമയം : 1997, മാര്‍പ്പാപ്പ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ പോവുന്നു - അദ്ദേഹം വരുന്നതിനു മുന്നേ മയക്കുമരുന്നു സംഘങ്ങളേയും സ്ട്രീറ്റ് ഗാംങ്ങുകളെയും ഒതുക്കാന്‍ സര്‍ക്കാര്‍ ബോപ്പിനെ  (BOPE - Batalhão de Operações Policiais Especiais - അതായത് - Special Police Operations Battalion  of Rio de Janeiro Military Police) വിളിക്കുന്നു. പേരു കേട്ടാല്‍ തന്നെ അറിഞ്ഞൂടെ, ടീം കിടൂക്കന്‍ ആവും എന്നതു? യെവന്മാരുടെ  മൈയിന്‍ പരിപാടി  തന്നെ എന്‍‌കൌണ്ടര്‍ ആണ്. കൂടുതല്‍ പറഞ്ഞ് കുളമാക്കുന്നില്ല - കണ്ടറിയൂ.

ഇനി ശരിക്കും വെര്‍ഡി‌ക്ട് : ‘സിറ്റി ഓഫ് ഗോള്‍ഡ്‘ എന്ന പടത്തെ പറ്റി അന്വേഷിച്ചു നടന്നപ്പോള്‍ ആണ് ഞാനാദ്യം ഈ ഡയറക്ടറുടെ പേരു (പേരു പറയാന്‍ എനിക്കറിയില്ല - വായില്‍ കൊള്ളാത്ത ഒരു പേരാ!)    ആദ്യം കേള്‍ക്കുന്നതു. എന്നാല്‍ പിന്നെ കണ്ടേക്കാം എന്നു കരുതി. പക്ഷെ, സത്യം പറയാല്ലോ,  സംഭവം കിടു തന്നെ. ഇന്നലെ ഞാന്‍ വയലന്‍സിനെ കുറ്റം പറഞ്ഞൂ, പക്ഷെ ഇതിലും ഉണ്ട് ധാരാളം വയലന്‍സ്. പക്ഷെ എനിക്ക് ഇതിലെ ഏതെങ്കിലും സീനുകള്‍ വേണ്ടായിരുന്നു എന്നു തോന്നിയതേ ഇല്ല. ആക്ഷന്‍ പടങ്ങളുടെ ഫാന്‍സ് കണ്ടിരിക്കേണ്ട ഒരു പടം.

വാല്‍ക്കഷ്ണം : ഇതൊരു ബ്രസീലിയന്‍ പടം ആണ് - ഭാഷ പോര്‍ച്ചുഗീസ് ആണ് - കണാ കുണാ ഭാഷ നമുക്കൊട്ടും മനസ്സിലാവില്ലാ എങ്കിലും, ഇംഗ്ലീഷ് സബ്‌റ്റൈറ്റില്‍‌സ് മനസ്സിലാവും. ഈ പടത്തെ പറ്റി :  ബ്രസീലില്‍ ഏറ്റവും അധികം പേര്‍ തീയറ്ററില്‍ പോയി കണ്ട പട ആണിതു  - സാര്‍വോ പോളോവിലെ 77% പേരും ഈ പടത്തെ പറ്റി ഒരു തരത്തില്‍ അല്ലാ എങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞിട്ടുണ്ട്. മൌത്ത് - ടു - മൌത്ത് പബ്ലിസിറ്റി വളരെ അധികമായിരുന്നു ഈ പടത്തിനു. പടം കണ്ടവരില്‍ 80%ല്‍ അധികം പേരും ഈ പടത്തെ മികച്ചതു അല്ലാ എങ്കില്‍ ക്ലാസിക്ക് എന്നു ആണ് വിശേഷിപ്പിച്ചതു.!

ഇതൊക്കെ സാധാരണം ആണേന്നു തോന്നിയോ ?  എന്നാല്‍ ഞെട്ടിക്കോളൂ  -  ഈ പടത്തിന്റെ കള്ള DVD ബ്രസീലിയന്‍ തെരുവുകളില്‍ സിനിമാ റിലീസിനു 3 മാസം മുന്നേ തന്നെ ഇറങ്ങിയിരുന്നു. സബ്റ്റൈറ്റിത്സ് നിര്‍മ്മിക്കാന്‍ കരാറെടുത്ത ക‌മ്പനിയില്‍ നിന്നും പടത്തിന്റെ ഒര്‍ജിനല്‍ കോപ്പി ലീക്ക് ആവുകയായിരുന്നു. എന്നിട്ടും, പടം ഡൂപ്പര്‍ ഹിറ്റ്! :)


Sunday, July 11, 2010

Unthinkable - അണ്‍‌തിങ്കബിള്‍ (6.5/10)



English/Action-Thriller/2010/(6.5/10)
Rated R for strong bloody violence, torture and language.


പ്ലോട്ട് :അമേരിക്കയില്‍ മൂന്നിടത്ത് ഒരു മുസ്ലീം തീവ്രവാദി ആറ്റം ബോം‌ബ് വച്ചിരിക്കുകയാണ്,  ആ തീവ്രവാദിയെ അധികൃതര്‍ പിടികൂടുന്നു,  അയാളെ  ചോദ്യം ചേയ്യാന്‍ ഏല്‍പ്പിക്കപെടുന്ന  FBI ഓഫീസര്‍ ആയ ഹെലന്‍ ബ്രോഡി(മെട്രിക്‍സ് ഫെയിം കാരി-ആന്‍ മോസ്സ്) മൃഗീയമായ മര്‍ദ്ദനമുറകള്‍ക്ക് എതിരാണ്, പക്ഷെ വെറും 4 ദിവസം ബാക്കി നില്‍ക്കേ മര്യാദക്കുള്ള ചോദ്യം ചേയ്യലുകളില്‍ റിസള്‍ട്ട്സ് കിട്ടില്ലാ എന്നു വിശ്വസിക്കുന്ന പട്ടാള-ഭരണ വര്‍ഗ്ഗം ഒരു പ്രോഫഷണല്‍ ഇന്ററോഗേറ്ററെ വിളിച്ചു വരുത്തുന്നു - ‘H’ എന്ന കോഡ് നാമത്തില്‍ മാത്രം അറിയപ്പെടുന്ന ഒരു കണ്ണീല്‍ ചോരയില്ലാത്തവന്‍ ആണാ വിദ്വാന്‍. (സാമുവേല്‍ L ജാക്ക്സണ്‍)! ആ ചോദ്യം ചേയ്യലിന്റേയും, ചോദ്യം ചേയ്യുന്ന രീതികളുടേയും, അതിനെതിരെയുള്ള നിസ്സാരമെങ്കിലും പ്രത്യക്ഷമായ എതിര്‍പ്പുകളുടേയ്യും, ബോംബുകള്‍ ഉണ്ടോ, ഇല്ലായോ, ഉണ്ടെങ്കില്‍ അതെവിടെ ആണെന്ന് കണ്ടൂ പിടിക്കാന്‍ ശ്രമിക്കുന്നതിന്റേയും മറ്റും കഥയാണ് അണ്‍‌തിങ്കബ്ബിള്‍.

വെര്‍ഡിക്ട് : ഭയങ്കര വയലന്‍സ് ! ഇതൊക്കെ സ്ഥിരം നടക്കുന്നവാം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളീല്‍, പക്ഷെ ഫിക്ഷന്‍ കാറ്റഗറിയില്‍ പെടുന്ന ഒരു കഥ പറയുന്ന  സിനിമയില്‍, ഇത്രേം വേണോ?  സാമുവല്‍ L ജാക്ക്സണ്‍ ആസ് യൂഷ്വല്‍ കിടിലന്‍. അങ്ങേരു മനസാക്ഷി ഇല്ലാത്തവനല്ലാ, ചേയ്യുന്നതില്‍ കുറ്റബോധം ഒക്കെ ഉള്ളവന്‍ ആണ് എന്നു കാണിക്കാന്‍ ഇടക്ക് മുതലക്കണ്ണീര്‍ ഒക്കെ ഒഴുക്കുന്നതു കാണിക്കുന്നത് എന്തിനാണാവോ? ഒരു ലോല ഹൃദയനു ഒരിക്കലും മര്‍ദ്ദനമുറകള്‍ എടുക്കാന്‍ കഴിയില്ലാ എന്നു സംവിധായകന്‍/കഥാകൃത്ത് മറക്കുന്നുണ്ടോ ഇടക്ക്?

ഇതൊക്കെ ഉണ്ടെങ്കിലും, സംഭവം കൊള്ളാം - കണ്ടു നോക്കൂ - കണ്ടെങ്കില്‍ ഒരു അഭിപ്രായം ഇവിടെ പോസ്റ്റുകയും ചേയ്യൂ, മറ്റുള്ളവര്‍ക്കും സഹായകരമാവട്ടെ അഭിപ്രായങ്ങള്‍. :)

വാല്‍ക്കഷ്‌ണം : ഈ പടത്തിന്റെ പോസ്റ്റര്‍ ശരിക്കും ബോണ്‍ സീരീസ് പടങ്ങളുടെ അടീച്ച് മാറ്റിയതായിരുന്നു ..! കണ്ടു നോക്കൂ.

ബോണ്‍ പടങ്ങള്‍ ഇതു വരെ ഹോളീവുഡില്‍ ഇറങ്ങിയ ആക്ഷന്‍ പടങ്ങളില്‍ ഏറ്റവു നല്ലതുകളില്‍ പെടുന്നവ ആണ് - ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിനെ വരെ മാറാന്‍ നിര്‍ബന്ധിതമാക്കിയ പ്രകടനം ആയിരുന്നു ജൈസണ്‍ ബോണ്‍ എന്ന കഥാപാത്രത്തിന്റേത് - എന്നാലും, ഇങ്ങനെ നാണമില്ലാതെ അടിച്ച് മാറ്റാമോ? ;)


Saturday, July 10, 2010

ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)


ആദ്യം തന്നെ, ഒരു രണ്ട് വാക്ക് മറ്റോരു ബ്ലോഗിനെ പറ്റി.   ഞാന്‍ നന്ദി പറയേണ്ടതാണ്, നന്ദി പറയുകയാണ് ഇവിടെ ഇപ്പോള്‍ - ‘ദി ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന ബ്ലോഗിന്റെ പിന്ന‌മ്പുറ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ‘ഓഫ് ഫാക്ട് ആന്‍ഡ് ഫേബിള്‍സ് ‘എന്ന ഫോട്ടോ ബ്ലോഗ് വഴി നമ്മളെ എല്ലാവരേയും കൊതിപ്പിക്കുന്ന 'un' എന്ന ബ്ലോഗര്‍ക്കും. അദ്ദേഹം ആയിരുന്നു, 10 മികച്ച ഫുട്ട്ബോള്‍ പടങ്ങള്‍ ബ്ലോഗിലൂടെ പറഞ്ഞ് തന്നതു. അതില്‍ ഒരു പടം - ‘ദി ഡാം‌ഡ് യുണൈറ്റഡ്’ന്റെ അഭിപ്രായം ഞാന്‍ ഇവിടെ ഇട്ടു കഴിഞ്ഞൂ. ഇന്നു മറ്റോരു ഫുട്ട്ബോള്‍ പടം ആണ് - ഒരു ഉഗ്രന്‍ പടം!

English/2009/Sports-Drama/(8/10)

പ്ലോട്ട് :എറിക്ക് ഒരു ഫുട്ട്ബോള്‍ പ്രാന്തനായ പോസ്റ്റ്മാന്‍ ആണ്. എന്തോ നിസ്സാര കാര്യത്തിനു ഭാര്യയേയും മകളേയും വിട്ടകന്നു രണ്ട് ദത്ത്പുത്രരോട് ഒത്ത് ഒട്ടും മനഃസുഖമില്ലാതെ ഒരു വീട്ടില്‍ കഴിയുക ആണ് എറിക്ക്. ഒരു മകന്‍ അണ്ടര്‍വേള്‍ഡിന്റെ കൈപ്പിടിയില്‍ - മറ്റൊരാള്‍ക്ക് ഇങ്ങാരെ യാതോരു ബഹുമാനവും ഇല്ലാ - ഒരു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യത്തില്‍ ആണ് എറിക്കിന്റെ സുഹൃത്തുക്കള്‍ എറിക്കിന്റെ ജീവിതത്തില്‍ ചിരിയും സന്തോഷവും തീരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു. അതേ സമയത്താണ് എറിക്ക് ഗ്രാസ്സ് പുകക്കാനും തുടങ്ങുന്നത്.

മയക്ക്മരുന്നു എറിക്കിന്റെ സ്ഥിതി മോശമാക്കുന്നതിനു പകരം ശക്തമാക്കുകയാണ് ചേയ്യുന്നതു. പഴയ കാല ഫുട്ട്ബോളര്‍ ആയ എറിക്ക് കാന്റോണ തന്നോട് സംസാരിക്കുന്നതായും, തന്നെ കൂടുതല്‍ ശക്തിപ്പെടൂത്തുന്നതായും നമ്മുടെ നായകനു തോന്നുകയാണ് - തന്റെ ഫുട്ട്ബോള്‍ ആരാധനാപാത്രത്തിന്റെ അദൃശ്യമായ സപ്പോര്‍ട്ടോടെ, തന്റെ കൂട്ടുകാരുടെ ശക്തമായ പിന്‍ബലത്തോടെ എറിക്ക് അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കഥയാണ് ലുക്കിങ്ങ് ഫോര്‍ എറിക്ക്.

വെര്‍ഡിക്‍ട് : ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കലക്കന്‍ പടം. ! ഒരു എന്റര്‍ടൈനര്‍!.

ആദ്യമൊക്കെ ചെറിയ രീതിയില്‍ ഡിപ്രസ്സിങ്ങ് ആണ് പടമെങ്കിലും, പകുതി കഴിയുന്നതോടെ - എറിക്ക് കാന്റോണ സ്ക്രീനില്‍ വരുന്നതോടെ - കഥ തിരിയുക ആണ്. അവസാനം ആവു‌മ്പോഴേക്കും അദ്യ പകുതിയില്‍ ബോറടിപ്പിച്ചതിന്റെ പലിശ സഹിതം തിരിച്ച് പിടിക്കുന്നും ഉണ്ട് സംവിധായകന്‍. എറിക്ക് കാന്റോണ എന്ന ഫുട്ട്ബോളര്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇപ്പോഴുള്ള മാഞ്ചസ്റ്റര്‍ ആക്കിയ സൂപ്പര്‍ താരവും ഇതില്‍ അഭിനയിക്കുന്നുണ്ട്, അങ്ങേരു ഇതില്‍ ഉഗ്രന്‍ ആയിട്ടും ഉണ്ട്.

ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ - ഒന്നൊഴിയാതെ എല്ലാവരും ഒന്നിനൊന്നു മെച്ചം.. പടത്തിന്റെ ക്ലൈമാക്സില്‍ രോമാഞ്ചം ഉണ്ടാവുന്നില്ലാ എങ്കില്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് രോമം ഇല്ലാ, അല്ലാ എങ്കില്‍ രോമത്തിനു ‘അഞ്ചിക്കാന്‍’ അറിയില്ലാ എന്നു ഞാന്‍ ഉറപ്പ് തരാം.  ;)


വാല്‍ക്കഷ്ണം : ഒരു മുന്നറിയിപ്പ് : ഇതൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പടമാണ്. ഞാന്‍ യൂ.കെ യിലും സ്വിസ്സര്‍ലാന്റിലും ഒക്കെ പഠിച്ചതു കാരണം അവരു പറയുന്നതില്‍ പകുതി എങ്കിലും മനസ്സിലായി, ( കൂടെ സബ്‌റ്റൈറ്റില്‍‌സ് ഉണ്ടായിരുന്നതു കൊണ്ടും). നിങ്ങളും പടം കാണു‌മ്പോള്‍ അരക്കിലോ സബ്‌റ്റൈറ്റിത്സ് അടുപ്പിച്ചു വൈക്കാന്‍ മറക്കേണ്ട.  ;)


Friday, July 9, 2010

കൊച്ച് കള്ളന്‍



മിനിമം 100 ഭവനഭേദനങ്ങള്‍ ..
രണ്ട് രാജ്യങ്ങളില്‍ ആയി പരന്ന് കിടക്കുന്ന ‘ഓപ്പറേഷണല്‍ ഏരിയ‘ ..
മോഷ്ടിച്ച സാധനങ്ങളില്‍ സൈക്കിളുകള്‍, കാറുകള്‍, സ്പീഡ് ബോട്ടുകള്‍, വിമാനങ്ങള്‍ ..

ചാള്‍സ് ശോഭ്‌രാജിന്റെ സംഘാഗത്തിന്റേയോ ഏതെങ്കിലും ഇന്റര്‍നാഷണല്‍ കുറ്റവാളിയുടേയോ കഥയല്ലിതു . അമേരിക്കയിലെ വാഷിങ്ങ്‌ടന്‍ സ്‌റ്റേറ്റിലെ കമാനോ ഐലന്റിലെ ഒരു പത്തൊന്‍പതുകാരന്‍ പയ്യന്റെ ‘ചെറീയ‘ ലീലാ വിലാസങ്ങള്‍ ആണിതു. ആശാന്‍ മര്യാദക്ക് സ്‌കൂളില്‍ പോലും പോയിട്ടില്ലാ എന്നു അറിയു‌മ്പോള്‍ ആണ് നമ്മള്‍ ഞെട്ടുക - ഞെട്ടാന്‍ എന്തു എന്നു വേണമെങ്കില്‍ ചോദിക്കാം - ലിസ്റ്റ് ഒന്നൂടെ വായിക്കൂ, അതില്‍ പോക്കറ്റില്‍ കൊള്ളാത്ത തരം വലിയ വിമാനങ്ങളും ഉണ്ട്.

ആശാന്‍ അവസാനം അടിച്ചു മാറ്റിയ വിമാനം 1200 മൈലുകള്‍ പറത്തി ബഹാമാസില്‍ കൊണ്ടെ ഇടിച്ചിറക്കുകയായിരുന്നു. ഇതിനു മുന്നേ അടിച്ച് മാറ്റിയ വിമാനങ്ങള്‍ പത്തും മുന്നൂറും മൈലുകള്‍ പറത്തി ആശ തീര്‍ത്തിട്ടാണ് പുള്ളിക്കാരന്‍ വിട്ടു കൊടുത്തത്.  കം‌പ്യൂട്ടര്‍ ഗെയിമിലൂടെയും ഫ്ലൈറ്റ് സിമുലേറ്റിങ്ങ് സോഫ്റ്റ്വേയറുകളൂടെയും അല്ലാതെ ഈ പയ്യന്‍ ശരിക്കും വിമാനം പറത്താന്‍ പഠിച്ചിട്ടേ ഇല്ലാ എന്നു അറിയു‌മ്പോള്‍ ആണ് നമ്മള്‍ ആലോചിച്ചു പോവുന്നതു “നമ്മളൊക്കെ എന്നാത്തിനാ ഈ കം‌പ്യൂട്ടറിന്റെ മുന്നില്‍ മണിക്കൂറ് കണക്കിനു ഇരിക്കണേ, വല്ല ചെരക്കാനും പോയിക്കൂടെ“ എന്നു! കുറ്റം പറയരുതല്ലോ, പോളീടെക്നിക്ക് പഠിക്കാത്തതു കൊണ്ടാവണം, ലവന്‍ അടിച്ചു മാറ്റി-തിരിച്ച് കിട്ടിയ വിമാനങ്ങള്‍ ഇനി ആക്രിക്കാര്‍ക്ക് തൂക്കിക്കൊടുക്കാനേ കൊള്ളത്തൊള്ളൂ.


ഇന്റര്‍നെറ്റില്‍ ഒരു സംഭവമായി വരികയാണ്  ഈ ‘നഗ്നപാദനായ കൊള്ളക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കോള്‍ട്ടന്‍ ഹാരീസ് മൂര്‍. ആശാന്‍ ചെരുപ്പൊക്കെ അഴിച്ച് വച്ച് നല്ല ശുദ്ധിയും വൃത്തിയുമോടെ ആണത്രെ സാധനങ്ങള്‍ അടീച്ച് മാറ്റുന്നതു! എന്തൊക്കെ പറഞ്ഞാലും പയ്യന്റെ ഫേസ്‌ബൊക്ക് പ്രൊഫൈലില്‍ 50,000ല്‍ അധികം ഫാന്‍സ് ആയിക്കഴിഞ്ഞൂ. പയ്യന്റെ മുഖം പ്രിന്റ് ചേയ്ത ടീഷര്‍ട്ടുകള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. പയ്യന്റെ പോലീസില്‍ നിന്നുള്ള രക്ഷപെടലുകളുടെ കഥകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവനു ഒരു വീര പരിവേഷം തന്നെ നല്‍കിക്കഴിഞ്ഞൂ! പയ്യന്റെ കഥകള്‍ പുസ്തകരൂപത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു, സിനിമാ റൈറ്റുകള്‍ക്ക് ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് ക‌മ്പിനി എഴുത്തുകാരനും ആയിട്ട് കരാര്‍ ഉറപ്പിച്ചും കഴിഞ്ഞൂ!!



നാട്ടുകാരുടെ മുന്നില്‍ വീരനോ ചേരനോ എന്തു തേങ്ങാക്കൊല ആയാലും, രണ്ട് രാജ്യങ്ങളിലെ പോലീസ് പയ്യനെ എങ്ങനേയും പിടിച്ച് ഇതു വരെ ഉണ്ടായ നാണക്കേട് മാറ്റാന്‍ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് - FBI ആള്‍‌റെഡി പയ്യനെ പിടിച്ചു കൊടുക്കുകയോ പിടിക്കാന്‍ സഹായിക്കുകയോ ചേയ്യുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞു.

കണ്ടു തന്നെ അറിയണം, യെവന്‍ വളര്‍ന്ന് എന്താവുമെന്നു!


Thursday, July 8, 2010

യൂത്ത് ഇന്‍ റിവോള്‍ട്ട് - Youth in Revolt (5/10)


English/2010/Comedy/(5/10)
Rated R for sexual content, language and drug use.

പ്ലോട്ട് : നായകന്‍ 16 വയസ്സുള്ള പയ്യന്‍ നിക്ക് (മറ്റേ ജൂനോയിലെ പയ്യന്‍ തന്നെ), ലവന്റ് ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വച്ചാല്‍, അവന്‍ ആ വയസ്സിലും ‘കന്യക‘ന്‍ ആണ് എന്നതാണ്!. ലവനു എപ്പോഴും പയ്യന്മാരുടെ കൂടെ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഒരു അമ്മയുണ്ട്, അവന്റെ അത്രേം മാത്രം പ്രായമുള്ള ഗേള്‍ ഫ്രണ്ടുള്ള ഒരു അഛനുണ്ട്, അതൊന്നും അവനൊരു പ്രശ്നമേ അല്ല, ഇതാണ് ലവന്റെ മെയിന്‍ പ്രശ്നം!  അഹങ്കാരം, അല്ലാണ്ടെന്ത്!

ലവന്‍ ലവന്റെ അമ്മേടെ കാമുകന്‍ ആയ ഒരു ആള്‍ടെ ഫ്രോഡ് പണി കാരണം നാട്ടീന്നു മാറി നില്‍ക്കുന്ന സ്ഥലത്ത് വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു, അവളെ ലവന്‍ പ്രേമിച്ച് തുടങ്ങുന്നു. ലവളാണെങ്കില്‍ വളരെ ദൈവ വിശ്വാസികള്‍ ആയ അഛനമ്മമാരുടെ ‘ഏക‘ ഇളയ മകള്‍, അവള്‍ ആണെങ്കില്‍ പാരീസില്‍ ഒരു ഫ്രഞ്ച്കാരനെ കെട്ടാനാണ് സ്വപ്നം കാണുന്നതു! വീണ്ടും അഹങ്കാരം, അല്ലാണ്ടെന്താ! (എന്താണാവോ ആരും ചേര്‍ത്തലക്കാരനെ കെട്ടാന്‍ സ്വപ്നം കാണാത്തതു!)   അതോടെ അവന്റെ മറ്റോരു അംശം - ഫ്രഞ്ച്കാരനാവാനും, അവന്റെ നാണം കുണുങ്ങി പുറംചട്ടയില്‍ നിന്നും പുറത്ത് വരാന്‍ കൊതിക്കുന്നതുമായ ഒരു അംശം, മറ്റോരു അവനായി അവന്റെ കൂടെ നടന്നു അല‌മ്പ് ഉപദേശം കൊടുക്കാന്‍ തുടങ്ങുകയാണ് ... ബാക്കി കണ്ട് അറിയൂ..

വെര്‍ഡിക്ട് : ഓ .. എന്തോന്നു - എനിക്കെങ്ങും ഇഷ്ടായില്ല - റോട്ടണ്‍ ടൂമാറ്റോസിലും മെറ്റാക്രിട്ടിക്കിലും ഒക്കെ ഒടുക്കത്തെ റിവ്യൂകള്‍ ആണ് - എന്തു കാര്യം? എനിക്കു ഇംഗ്ലീഷ് മനസ്സിലാവാത്തതു കൊണ്ടാവണം, ചിരി വന്നതേ ഇല്ല - ഒരു വിധം  സീരിയസ്സ് കോമഡി!. കണ്ട് നോക്കൂ - ഇഷ്ടായെങ്കില്‍ പറയൂ, ഞാന്‍ ഒന്നൂടെ കണ്ട് നോക്കാം... 

എനിക്ക് സിനിമായേ ഇഷ്ടമാ‍വാതുള്ളൂട്ടോ - പയ്യന്‍ കൊള്ളാം - യെവന്‍ മറ്റേ ‘ജൂനോ’ എന്ന പടത്തിലെ പോലെ തന്നെ നന്നായിട്ടുണ്ട് - പെണ്‍കൊച്ചുങ്ങളും കൊള്ളാം, ‘കാണാന്‍’ മാത്രം ഉള്ള വകയുണ്ട്. ഡയലോഗുകളും കൊള്ളാം - ആന്‍സിന്റെ മസാല പോലെ നല്ല എരിവൊക്കെ ഉണ്ട്.!


ഇനി ഫൈനല്‍ ..


അങ്ങനെ ജര്‍മ്മന്‍ എഞ്ചിനെ സ്പെയിനിലെ കാളകള്‍ ചവുട്ടിക്കൂട്ടി.  പ്രതീക്ഷക്കു വിപരീതമായിരുന്നു സംഭവിച്ചതു. കളി മറന്നു കളിച്ച ജര്‍മ്മനി മൂന്നിലധികം ഗോളുകള്‍ക്ക് തോല്‍ക്കാതിരുന്നതു എന്തോ ആരോ ചേയ്ത മുന്‍‌ജന്മ ഭാഗ്യം ഒന്നു കൊണ്ടു മാത്രം! പൊസഷന്‍ വിട്ടുകൊടുക്കാതെ കളിച്ച സ്പെയിന്‍ ജര്‍‌മ്മന്‍ കളിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കി.

ഇനി തീ പാറുന്ന ഫൈനല്‍‌സ്... ടോട്ടല്‍ ഫുട്ട്ബോളിന്റെ വക്താക്കളായ നെതര്‍ലാന്‍ഡും പൊസഷന്‍ ഫുട്ട്ബോള്‍ കലയാക്കിയ സ്പെയിനും ഈ വരുന്ന ഞായറാഴ്‌ച ലോകം ഉറ്റുനോക്കുന്ന സ്വര്‍ണ്ണക്കപ്പിനായി മാറ്റുരക്കു‌മ്പോള്‍ ഒന്നു നമുക്കുറപ്പിക്കാം - വെറും പുകയല്ല, ഒന്നാന്തരം തീ തന്നെ പാറും കളിക്കളത്തില്‍!

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളെ തന്നെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തി നില്‍ക്കുന്ന ഈ രണ്ട് ടീമുകളും തമ്മില്‍ ഏറ്റുമുട്ടു‌മ്പോള്‍ ഞാന്‍ വളരേ സന്തുഷ്ടനാണ് - ഈത്തവണ ജയിക്കുന്നതു ഫുട്ട്ബോള്‍ എന്ന കലയാണ്. ജയിക്കാനായി മാത്രം കളിക്കുന്ന, ജയിക്കുന്നതിനായി എന്തു വൃത്തികെട്ട അടവും  പയറ്റാന്‍ മടിക്കാത്ത ടീമുകളില്‍ നിന്നും ഇവരെ വ്യത്യസ്ഥരാക്കുന്നതു ഇവരുടെ ഫുട്ട്ബോള്‍ എത്തിക്ക്സ് തന്നെയാണ്, ജയിച്ചില്ലാ എങ്കിലും ഞങ്ങള്‍ മികച്ച ഫുട്ട്ബോളേ കളിക്കൂ എന്ന അവരുടെ പിടീവാശി ആണ്.

ഫുട്ട്ബോള്‍ ജയിക്കട്ടെ!


ഞാന്‍ ഫൈനലിലും സ്പെയിനിനെ തന്നെ സപ്പോര്‍ട്ട് ചേയ്യും - ഹോളണ്ടിനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല, പക്ഷെ സ്പെയിനിനെ, അവരുടെ ഫെയര്‍ ഗെയിമിനെ, അവരുടെ ടീം പ്ലേ-യെ അത്രക്ക് ഇഷ്ടമായതു കൊണ്ടാണ്. കളിക്കൂ സ്പെയിന്‍ .. ജയിക്കൂ.
ഫൈനലിലും ഞാന്‍ ചുവപ്പിടും, ചുവപ്പിട്ട്  ചുവപ്പന്മാരെ ജയിപ്പിച്ച്, ആ ചുവപ്പിട്ടു കിടന്നുറങ്ങും അന്നും ഞാന്‍... പടുകൂറ്റന്‍ കാളകളെ പുഷ്പം പോലെ മെരുക്കുന്ന സ്പാനിയാഡുകള്‍ക്ക് ഓറഞ്ച് പട ഒരു പ്രശ്നമാവില്ലായിരിക്കും, അല്ലേ.. !  പ്രശ്നമായാലും, അതു നമുക്കൊരു പ്രശ്നമാവില്ലാ, കാരണം നമ്മള്‍ സപ്പോര്‍ട്ട് ചേയ്യുന്നതു നല്ല കളിയെ ആണ് - നല്ല കളിക്കാരനെയല്ലാല്ലോ. ;)


Wednesday, July 7, 2010

ദി പ്രപ്പോസല്‍ - The Proposal (7/10)


English/2009/Romantic-Comedy/ (7/10)
Rated PG-13 for sexual content, nudity and language.

പ്ലോട്ട് : സ്വന്തം പുസ്തകം ഇറക്കണം എന്നു ആശിക്കുന്ന ആന്‍ഡ്രൂ (റയാന്‍) ഒരു ബുക്ക് പബ്ലീഷിങ്ങ് ഹൌസിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയ മാര്‍ഗരറ്റിന്റെ (സാന്ദ്രാ ബുള്ളോക്ക്) അസിസ്റ്റന്റ് ആണ്. മാര്‍ഗരറ്റിനെ ആ ഓഫീസിലെ ആര്‍ക്കും തന്നെ ഇഷ്ടമല്ല, അവളുടെ സ്ട്രിക്ട് പെരുമാറ്റ രീതി തന്നെ കാരണം. കനേഡിയന്‍ ആയ മാര്‍ഗരറ്റിന്റെ വിസ കാലാവധി കഴിയുന്നതോടെ അവളെ നാട് കടത്താന്‍ അമെരിക്കന്‍ ഗവ: തീരുമാനിക്കുന്നു, അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗരറ്റ് ആന്‍ഡ്രൂവിനെ കെട്ടാന്‍ പോകുകയാണെന്നു കള്ളം പറയുന്നു, ഓഫീസിലും, ഇമ്മിഗ്രേഷന്‍ ഓഫീസിലും.

ഈ കള്ളത്തരത്തിനു കൂട്ടു നിന്നില്ലാ എങ്കില്‍ സ്വന്തമായി പുസ്തകം ഇറക്കാനുള്ള സ്വപ്നം സ്വപ്നമായി ഇരിക്കുകയേ ഒള്ളൂ എന്നു മാര്‍ഗരറ്റ് ഭീഷണിപ്പെടുത്തുന്നതോടെ ആന്‍ഡ്രൂവും വേറേ ഗത്യന്തരമില്ലാതെ ഇതിനു കൂട്ടു നില്‍ക്കുന്നു. ആന്‍ഡ്രൂവിന്റെ അമ്മൂമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ രണ്ടു പേരും അലാസ്കയിലേക്ക് നീങ്ങുന്നതോടെ കഥ കൂടുതല്‍ രസകരമാവുന്നു  

വെര്‍ഡിക്‍ട് : സംഭവം കൊള്ളാം. കിടിലന്‍ ലൊക്കേഷനും, നല്ല ചെറു തമാശകളും, നല്ല സ്ക്രീന്‍പ്ലേയും, നല്ല അഭിനയങ്ങളും, ഒക്കെക്കൂടെ ഒരു ചെറിയ സദ്യ തന്നെ ആണീ പടം. ക്ലൈമാക്സ് എന്ന സാധനം ലൌസ്റ്റോറീസില്‍ ഉണ്ടാവാറില്ലാല്ലോ - എല്ലായ്‌പ്പോഴും നായികയെ നായകന്‍ ഉമ്മ വൈച്ച് സിനിമാ തീരും - ഇതിലും അതു പോലെ തന്നെ ആണ്. റയാന്‍ റൈനോള്‍ഡ്സിന്റെ ഇതിനു മുന്നെ ഞാന്‍ കണ്ട പടം ‘ജസ്റ്റ് ഫ്രണ്ട്സ്’  ആയിരുന്നു - അതിനേക്കാള്‍ ഒക്കെ ലവന്‍ നന്നായിട്ടുണ്ട് ഇതില്‍. 


കണ്ടാല്‍ നഷ്ടമാവില്ല ഒരിക്കലും.  കാണൂ, കണ്ടഭിപ്രായം പറയൂ. :)


വേള്‍ഡ് കപ്പ് : ആരു ഫൈനല്‍ കളിക്കും?


ഇന്നു രണ്ടാം സെമീഫൈനത്സ്. ജര്‍മ്മനിയോ, സ്പെയിനോ?

ബ്രസീലും അര്‍ജന്റീനയും ഒക്കെ പുറത്തായപ്പോഴും ഞാന്‍ പ്രതീക്ഷിച്ചിരുന്ന റിസള്‍ട്ട്സ് ആയിരുന്നു ഉണ്ടായിക്കൊണ്ടിരുന്നതു, അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ കരഞ്ഞപ്പോഴും ഞാന്‍ ഞെളിഞ്ഞു തന്നെ നിന്നു - പക്ഷെ ഇന്നു സ്പെയിന്‍ ജയിക്കണം എന്ന എന്റെ ആഗ്രഹം, ഒരു അതിമോഹം ആണോ?

ജര്‍മ്മനി ഈ ലോകപ്പിലെ ഏറ്റവും നല്ല ടീം ആണ്, അതില്‍ സംശയമില്ല. യുവാക്കള്‍ ആയ കളിക്കാരും, ഷ്വേന്‍സ്‌ടീഗര്‍, ഓസില്‍ എന്ന കിടുക്കന്‍ മിഡ്‌ഫീല്‍ഡേഴ്സും അടങ്ങിയ ടീമിനു അവസരങ്ങള്‍ ചറപറാന്നു ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. അവര്‍ക്ക് പകരം വൈക്കാന്‍ സാവിയും ഇനിയെസ്റ്റയും ഒക്കെ ഉണ്ടെങ്കിലും, ടോറസ്സിന്റെ ഫോമില്ലായ്‌മയും മറ്റും സ്പെയിനിനു പാര ആവാനാണ് ചാന്‍സ്.

പക്ഷെ, ഞാന്‍ എന്നിട്ടും സ്പെയിനിനെ സപ്പോര്‍ട്ട് ചേയ്യുന്നു : എന്തെന്നാല്‍, ജര്‍മ്മനി ഇതു വരെ നല്ല ഒരു ഡിഫന്‍ഡി‌ങ്ങ് ടീമിന്റെ അടുക്കേല്‍ കളിച്ചിട്ടില്ല - പുയോളും, റാമോസും പീക്യൂയും ഒക്കെ ഉള്ള സ്പെയിനിന്റെ അടുക്കേല്‍ അവര്‍ എങ്ങനെ കളിക്കും എന്നതാവും അവരുടെ ഏറ്റവും വലിയ തലവേദന. അതുമല്ലാ, സ്പെയിനിന്റെ പൊസ്സഷന്‍ ഫുഡ്‌ബോള്‍ ജര്‍മ്മനിയെ വട്ടു പിടീപ്പിക്കാനും ചാന്‍സുണ്ട്. 

ഇന്നലെ ഉറുഗ്വേക്ക് ടോട്ടല്‍ ഫുഡ്‌ബോള്‍ കളിക്കുന്ന ഹോളണ്ടിനെ വിഷമിപ്പിക്കാന്‍ കഴിഞ്ഞു എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കണം! ബോള്‍ കൈയ്യില്‍ വൈക്കാന്‍ അധിക സമയം നല്‍കാതെ ചാര്‍ജ്ജ് ചേയ്തു ചെന്നാണ് അവര്‍ ഹോളണ്ടിനെ കൊണ്ട് മിസ്‌പാസ്സുകള്‍ ചേയ്യിച്ചതു.   (ഹോളണ്ട് ഇപ്പോള്‍ ടോട്ടല്‍ ഫുഡ്ബോള്‍ ആണോ കളിക്കുന്നതു?? അവരുടെ ഡിഫന്റേഴ്സ് എപ്പോള്‍ ആണ് ഫോര്‍വേര്‍ഡ്സ് ആവുന്നതു??)

നോക്കാം - ഇന്നു ആരു ഗോളടിച്ചാലും പാതിരാത്രിയില്‍ ഞാന്‍ വീട്ടില്‍ ഒറ്റക്കിരുന്നു കൈകൊട്ടും, ഡിഫന്‍സിനെ തെറിപറയും... പക്ഷെ സ്പെയിന്‍ ആണ് ഗോളടിക്കുന്നതെങ്കില്‍ ഞാന്‍ അതിന്റെ ഒക്കെ കൂടെ തുള്ളിച്ചാടും, കാറിക്കൂവും, കപ്പലണ്ടിത്തൊണ്ട് വാരി പുഷ്പവൃഷ്ടി നടത്തും ..

എനിക്ക് എന്റെ രാജ്യത്തിന്റെ ടീമിനായി ഇതൊക്കെ ചേയ്യാന്‍ എന്റെ ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും അവസരം ഉണ്ടാവുമൊ ആവോ .. :( യൂറോപ്യന്മാരും, ആഫ്രിക്കക്കാരും പോട്ടെ, പക്ഷെ നമ്മളെക്കാള്‍ ആരോഗ്യം കുറവുള്ള ജനുസ്സുകള്‍ ആയ മംഗോളിയര്‍ -ജപ്പാനും കൊറിയയും - വരെ ലോകകപ്പ് കളിക്കുന്നു, പിന്നെ നമുക്കെന്തു കൊണ്ട് പറ്റുന്നില്ലാ?


Tuesday, July 6, 2010

അങ്ങാടിത്തെരു - Angadi Theru (8/10)


Tamil/feature film/2010/Drama/rated A- for violence 

പ്ലോട്ട് :  പഠിക്കാന്‍ മിടുക്കനായ ജ്യോതിലിംഗത്തിന്റെ അഛന്‍ അവന്റെ പ്ലസ്സ് റ്റൂ റിസള്‍ട്ട് വരുന്ന ദിവസം ഒരു ട്രയിന്‍ അപകടത്തില്‍ മരിക്കുന്നു, സ്വന്തം കുടും‌ബം പോറ്റാ‍നായി ഉറ്റ കൂട്ടുകാരനായ മാരിമുത്തുവിന്റെ കൂടെ ചെന്നൈയിലെ രംഗനാഥന്‍ സ്‌ട്രീറ്റിലെ സെന്തില്‍ മുരുകന്‍ സ്റ്റോഴ്‌സ് എന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചേയ്യാനായി എത്തുന്നതു മുതല്‍ ആണ് കഥ ആരംഭിക്കുന്നതു. അവിടെ ഒരു ജയിലിലെ പോലത്തെ നിയമങ്ങളും വളരെ മോശം ആഹാര-താമസ സൌകര്യങ്ങളും ആണ്. ശരിക്കും ഒരു കോണ്‍സണ്‍‌ട്രേഷന്‍ ക്യാ‌മ്പ് തന്നെ. അവിടത്തെ സൂപ്പര്‍വൈസേര്‍സ് ആണ് ഉടമസ്ഥനെക്കാല്‍ വലിയ രാജാക്കന്മാര്‍ - അവര്‍ ആണ്‍ ജോലിക്കാരെ മര്‍ദ്ദിച്ചാലോ, പെണ്‍ ജോലിക്കാരെ പീഡിപ്പിച്ചാലോ ചോദിക്കാനോ പറയാനോ ആരുമില്ലാത്ത അവസ്ഥ. അവിടെ വച്ച് വളരെ പ്രതികൂല സാഹചര്യത്തിലും ഒരു സഹ-ജോലിക്കാരിയായ കനി എന്ന പെണ്‍കുട്ടിയോട്  നമ്മുടെ നായകനു ഇഷ്ടമാവുന്നു...  പിന്നീടുള്ള സമരങ്ങളും ജീവിക്കാനുള്ള പ്രയത്നങ്ങളും ആണ് ഈ സിനിമ.



വെര്‍ഡിക്ട് : ഈ സംവിധായകനെ ഞാന്‍ ആദ്യം നോട്ട് ചേയ്യുന്നതു ‘വെയില്‍’ എന്ന പടത്തില്‍ ആണ് - അതും ഇതു പോലെ ഒരു സംഭവം ആയിരുന്നു - അപ്പോ, അതിനര്‍ത്ഥം, ഇതും ഒരു സംഭവം ആണ് എന്നതാണ്. ഇതൊരു റിയലിസ്റ്റിക്ക് സിനിമയാണ്. പുറമേ സ്വപ്ന സദൃശ്യമായ, ആരേയും മോഹിപ്പിക്കുന്ന ഗ്ലാമറോടെ തലയുയര്‍ത്തിപ്പിടിച്ചു നമ്മുടെ നഗരങ്ങളില്‍ നില്‍ക്കുന്ന വങ്കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരശ്ശീലക്ക് പിന്നിലെ പീഡനങ്ങളൂടേയും, വേദനകളേയും പച്ചയായി കാണിച്ചിരിക്കുന്നു ഈ സിനിമയിലൂടെ, സംവിധായകന്‍. കഥയില്‍ സംഭവിക്കുന്നതു - അതു നായകന് ആയാലും, നായികക്കായാലും, വെട്ടിത്തുറന്നു പറഞ്ഞ് പോയിരിക്കുന്നു കഥാകൃത്ത്. സാധാരണ നായികയുടെ പെങ്ങന്മാരേ ലൈംഗിക പീഡനങ്ങള്‍ക്കിരയാവാറോള്ളൂ, നായികക്ക് അങ്ങനെ സംഭവിക്കുന്നതു അംഗീകരിച്ച് കൊടൂക്കാന്‍, അങ്ങനെ സംഭവിച്ച പെണ്ണിനെ നായികയായി അംഗീകരിക്കാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല.  ഇതില്‍ ആ പതിവും തെറ്റിച്ചിരിക്കുന്നു. ഇത്രേയും റിയലിസ്റ്റിക്ക് ആയ സിനിമകള്‍ക്ക് നമ്മള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ മാനസികമായി പാകപ്പെട്ടോ എന്നതു മാത്രം ആണ് എന്റെ സംശയം. എന്തായാലും, എന്റെ അഭിപ്രായത്തില്‍ കണ്ടിരിക്കേണ്ട ഒരു പടം ആണിതു. (പേടിക്കേണ്ടാ, ഇതു ഒരു ശൂഭ-പര്യവസായി ആയ പടം തന്നെയാണ്. :) )

പുതുമുഖ-നായകന്‍ മഹേഷ് കൊള്ളാം - കൂട്ടുകാരന്‍ കൊള്ളാം, മുതലാളി അണ്ണാച്ചിയും സൂപ്പര്‍വൈസന്മാരും കൊള്ളാം, പക്ഷെ,  അതിനെക്കാള്‍ എനിക്കിഷ്ടായതു നായിക അഞ്ജലിയെ ആണ്. ശരിക്കും ശാലീന സുന്ദരിയായ ഒരു കുട്ടി. .. (എന്റേ ഭാര്യേം അതു പോലത്തെ പരിഷ്കാരത്തിന്റെ കാറ്റുവീഴ്‌ച പിടിക്കാത്ത ഒരു നാടന്‍ സുന്ദരി ആവുമോ ആവോ, ;)  )




വാല്‍ക്കഷ്ണം :ഈ പറയുന്ന സ്‌ട്രീറ്റില്‍ ഇതു പോലത്തെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കിട്ടുന്ന ഒരേ ഒരു സൂപ്പര്‍മാര്‍ക്കറ്റേ ഞാന്‍ നെറ്റില്‍ സെര്‍ച്ച് ചേയ്തിട്ട് കിട്ടിയൊള്ളൂ : ശരവണാ സ്റ്റോഴ്‌സ് - ഇനി അതിനെ തന്നെ ആണോ സിനിമക്കാര്‍ ഇതിലൂടെ പണിഞ്ഞിരിക്കുന്നതു? അല്ലായിരിക്കും, അല്ലേ? :)


Monday, July 5, 2010

കൈറ്റ്സ് : Kites (4.5/10)



Hindi/Romance/(4.5/10)

പ്ലോട്ട് : നാ‍യകന്‍ : ഹൃതിക്ക് റോഷന്‍. ലങ്ങേരു അമേരിക്കയില്‍ ഡാന്‍സ് പഠിപ്പിക്കല്‍, കള്ളനോട്ട് പരിപാടി, ഗ്രീന്‍ കാര്‍ഡ് തട്ടിപ്പ് കല്യാണങ്ങള്‍ തുടങ്ങിയ തരികിടപരിപാടികളിലൂടെ കോടീശ്വരനാവാന്‍ കൊതിക്കുന്ന ഒരു യുവാവ് - പേരു : ജെ. ജെ നടത്തുന്ന ഡാന്‍സ് ക്ലാസ്സില്‍ വച്ച് ഒരു സുന്ദരിക്കൊച്ച് (കങ്കണാ റൌണത്ത്) പ്രേമം ആണെന്നു പറയുന്നു ഒരു ദിവസം. ആ കൊച്ച് ലാസ് വേഗാസിലെ ഏറ്റവും പ്രമുഖമായ കാസിനോ മുതലാളിയുടെ മകള്‍ ആണെന്നു അറിയുന്നതോടെ അവളെ ‘പ്രേമിച്ച്‘ തുടങ്ങുകയും ചേയ്യുന്നു ജെ. ഇത്രെയും ഓക്കെ.

ഇതോടെ കഥാകൃത്തിന്റെ തലയുടെ നട്ട്സ് ലൂസ്സാവുകയാണ്. കോടീശ്വരനായ, കാസിനോ മുതലാളീ ആയ പെണ്ണിന്റെ അച്ഛന്‍ ബന്ധം അംഗീകരിച്ചതോടെ  (അങ്ങേരു ഒരു മഹാമനസ്കന്‍ ആയതു കൊണ്ട് അംഗീകരിച്ചു എന്നു നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി കരുതാം, അതു വിടൂ) ഒരു ദിവസം ജെ-യിനെ അദ്ദേഹം വീട്ടിലേക്ക് വിളിക്കുന്നു, ഒരു പാര്‍ട്ടിക്ക്. ആ പാര്‍ട്ടിയില്‍ വച്ച് പണ്ട് ജെ കല്യാണം കഴിച്ച് ഗ്രീന്‍ കാര്‍ഡ് വാങ്ങിക്കൊടുത്ത ഒരു മെക്സിക്കന്‍ പെണ്ണ് (ബാര്‍ബറാ മോറി) ആണ് കങ്കണായുടെ ചേട്ടന്റെ (ടോണി) ഭാവി വധു എന്നും അറിയുന്നു ജെ - അതോടെ ലവനു ലബ്ബ്!! .. ഓര്‍ക്കണം - നേരം വെളുത്താല്‍ കോടീശ്വരന്‍ ആവാന്‍ പോവുന്ന പിച്ചവാസി പയ്യനാ - അതും സീമാബിശ്വാസിനെ പോലുള്ള പെണ്ണാണെങ്കില്‍ സഹിക്കാം, ഇതു കങ്കണാ റൌണത്തിനെ ആണ് കെട്ടാന്‍ പോവുന്നതു, എന്നിട്ടാണ് വീണ്ടും ലബ്ബ് എന്നു പറയുന്നതു!!  .. പിന്നെ കല്യാണത്തില്‍ നിന്നും ചാടിപ്പൊകല്‍, പിന്നാലെ ചെന്നു പിടിക്കാന്‍ ചെല്ലല്‍, വെടി വൈപ്പ്, ഇടക്കിടേ ഫില്ലര്‍ ആയി പാട്ടു പാടല്‍ - അങ്ങനെ കോറേ ചാട്ടം-ഓട്ടം-പാട്ടം-ഡിഷ്യൂം പരിപാടികള്‍.

വെര്‍ഡിക്ട് : ഓ ... ചുമ്മാ കണ്ടിരിക്കാം എന്നു പറയാം - പലൈ പാട്ടുകളുടേയ്യും സമയം നമ്മള്‍ സിഡി സ്കിപ്പ് ബട്ടന്‍ അറിയാതെ ഞെക്കിപ്പോവും. ചില അതി ഇമൊഷണല്‍ ഡയലോഗുകള്‍ നടക്കുന്ന സമയം നമ്മള്‍ കോട്ടുവാ ഇട്ട് പോവും ... പിന്നെ കൊറേ പൊട്ടത്തരങ്ങളും - ആദ്യായി കാസിനോവില്‍ നായകനെ എത്തിക്കുന്ന ദിവസം തന്നെ, അവനെ നേരേ കൊണ്ടു പോവുന്നതു കാസിനോവിലെ അറവു ശാലയിലേക്ക് - ചെന്ന ഉടനേ അവന്റെ കൈയ്യില്‍ ഒരു തോക്ക് കൊടുത്ത് ഒരാളെ കൊല്ലാന്‍ പറയുന്നു കാസിനോ മുതലാളി ആയ കബീര്‍ ബേഡി.!! വന്നവന്‍ വല്ല പോലീസുകാരനും ആയിരുന്നെങ്കിലോ? കെട്ടാന്‍ വന്നവനെ കുറിച്ച് ഒരു അന്വേഷണവും ഇല്ല - കാവിലെ ഡാന്‍സ് മത്സരത്തില്‍ ജയിച്ച ഒടനെ സ്വന്തമായി അറവു ശാല ഒക്കെ ഉള്ള കാസിനോ മുതലാളി ചെക്കനെ ഭാവി മരുമകനായി സ്വീകരിക്കുന്നു!  രാകേഷ് റോഷന്റെ മകന്‍ പണ്ടു മുതലേ കള്ളനേ ആയിട്ടൊള്ളൂ - അതു കൊണ്ട് പോലീസില്‍ എടുക്കില്ലാന്നു കബീര്‍ ബേഡിക്ക് തോന്നിക്കാണും - എന്നല്ലേ നിങ്ങള്‍ പറയാന്‍ വരുന്നതു - എനിക്കും അതു തന്നാ തോന്നുന്നതു !!

ഹൃതിക്ക് റോഷന്റെ ഹോളീവുഡ് അരങ്ങേറ്റം എന്നു വിചാരിച്ച പടം പുതിയ കുപ്പിയില്‍ അടച്ച ഒരു ബോളീവുഡ് പടം ആയിപ്പോയി - ഒരു ബോളിവുഡ് പടം എന്ന നിലയില്‍ എടുത്താല്‍ പടം തരക്കേടില്ല.

ഹൃതിക്ക് റോഷന്‍ തന്റെ ‘ബ്ബ -ബ്ബ - ബ്ബ’ അഭിനയം ഇതിലും എടുത്തിട്ടുണ്ട്.

ബാര്‍ബറാ മോറി കലക്കിയിട്ടുണ്ട്, നല്ല ചാര്‍മിങ്ങ് പീസ്.

കോറിയോഗ്രാഫി - അപാരം.

സംവിധാനം - ഈശ്വരാ - അനുരാഗ് ബസു ഇങ്ങനത്തേം പടം ഉണ്ടാക്കുമോ - “ലൈഫ് ഇന്‍ എ മെട്രോ“ ഒക്കെ ചേയ്ത അനുരാഗ് ബസു തന്നെ അല്ലേ ഇതു??

വില്ലന്മാര്‍ക്ക് ഒരല്പം കൂടെ പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ച് പോയി - കബീര്‍ ബേഡീ ഒക്കെ ചുമ്മാ രണ്ട് സീനുകളില്‍ മാത്രം വന്നു പോവുന്നു!

ആക്ഷന്‍ : ബോളീവുഡ് പടം നിലവാരം ആണേങ്കില്‍ ഓക്കെ. - ഹോളീവുഡ് ആണ് ഉന്നം എങ്കില്‍ ആവറേജ്.

പാട്ടുകള്‍ : ഞാന്‍ കേട്ടില്ല., കേള്‍ക്കാന്‍ തോന്നിയില്ല!






വാല്‍ക്കഷ്ണം :മറ്റേ ബാര്‍ബറാ മോറി - ആളു കലക്കനാട്ടോ - ഓളേ കാണാന്‍ മാത്രം ആയിട്ട് സിനിമാ കണ്ടാലും കാശും സമയവും മുതലാ - കണ്ടോ, ധൈര്യായിട്ട് കണ്ടോ.. ;)


Saturday, July 3, 2010

ദി ഡാം യുണൈറ്റഡ് - The Damn United (6.5/10)

English/Sports-Thriller/2009/(6.5/10)

പ്ലോട്ട് : ഇതൊരു നടന്ന കഥയാണ് - ഇതേ പേരിലെ നോവലിന്റെ സിനിമാ ആവിഷ്കാരവും ആണ്.
സമയം : 1974.  ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചാ‌മ്പ്യന്മാര്‍ ആയ ലീഡ്സ് യുണൈറ്റഡിനെ ആ സ്ഥാനത്ത് സ്ഥിരമായി പ്രതിഷ്ഠിച്ച് നിര്‍ത്തുന്നതിന്റെ പ്രധാന കാരണക്കാരന്‍ ആയ അവരുടെ കോച്ച് റെവിയെ ഇംഗ്ലണ്ട് കോച്ചായി നിയമിച്ചതിനെ തുടര്‍ന്ന് ലീഡ്സിന്റെ കോച്ചിന്റെ സ്ഥാനം ഒഴിവു വരുന്നു. ആ സ്ഥാനത്തേക്ക് ലീഡ്സിന്റെ പ്രധാന എതിരാളികള്‍ ആയ ഡെര്‍ബി കൌണ്ടിയുടെ കോച്ച് ബ്രയാന്‍ ക്ലോവ് കോച്ചായി വരുന്നതു മുതല്‍ ആണ് കഥ തുടങ്ങുന്നതു. കഥയുടെ പ്രയാണം അവിടെ നിന്നും പിന്നോട്ട് നീങ്ങി നമ്മളെ ഈ രണ്ട് ടീമുകളുടേയും, ഈ രണ്ട് കഥാപാത്രങ്ങളുടേയും ബാക്ക് ഗ്രൌണ്ട് പറഞ്ഞ് നീങ്ങുന്നു..

വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഈ ഫുഡ്ബോള്‍ ജ്വരത്തിനിടയില്‍ കാണാന്‍ പറ്റിയ പടം തന്നെ ഇതു. കളിയും, കളിക്ക് പിന്നിലെ കളികളും നന്നായി പറഞ്ഞ് പോയിരിക്കുന്നു സംവിധായകന്‍. മിസ്സ് ആക്കേണ്ട, കാണൂ, കണ്ടഭിപ്രായം പറയൂ.

വാല്‍ക്കഷ്ണം : സബ്‌റ്റൈറ്റില്‍‌സ് ഉള്ള വേര്‍ഷന്‍ കാണുന്നതാവും നല്ലതു, ഇംഗ്ലീഷ്-ഇംഗ്ലീഷ് ആയതു കൊണ്ട് മനസ്സിലാക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. ;)


Friday, July 2, 2010

ദി ബുക്ക് ഓഫ് ഇളൈയ് - The book of Eli - (5/10)


English/2010/Action-Thriller/(5/10)
Rating: Rated 'R'  for some brutal violence and language.

പ്ലോട്ട് : എല്ലാ തവണയും പോലെ, ലോകം അവസാനിച്ചു, ഇത്തവണ, എന്തോ യുദ്ധത്തില്‍ ആണ് എല്ലാം തകര്‍ന്ന്, കരിഞ്ഞ്, ഉണങ്ങി പോയ്യിരിക്കുന്നതു - രാജ്യങ്ങളോ, സര്‍ക്കാരുകളോ, പോലീസോ പട്ടാളമോ, എന്തിനു ഹര്‍ത്താല്‍ പോലും ഇല്ലാത്ത സമത്വ-സുന്ദര ലോകം!. അവിടിവിടെ കയ്യൂക്കുള്ളവര്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തി ജീവിക്കുന്നുണ്ട്, ചിലര്‍ നരഭോജികള്‍ ആയി മാറി, മറ്റു ചിലര്‍ നരഭോജികളുടെ ഭക്ഷണമായും മാറി. നായകന്‍ - ഡെന്‍സല്‍ വാഷിങ്ങ്ടന്‍ - കൊറേ തോക്കുകളും, കത്തിയും ഒക്കെ പിടിച്ച് ചുമ്മാ നടക്കുവാണ്, പടിഞ്ഞാട്ടേക്ക് - അങ്ങേരുടെ ദൌത്യം : കൈയ്യിലെ ഒരു ബുക്ക് (ബൈബിള്‍ ആണ് ആ ബുക്ക് എന്നു ക്ലൈമാക്സില്‍ നമുക്ക് മനസ്സിലാവും) പടിഞ്ഞാറ്റേലുള്ള നല്ല മനുഷ്യരുടെ അടുക്കേല്‍ എത്തിക്കുക.  (അല്ലങ്കിലും എനിക്കറിയാമായിരുന്നു, പടിഞ്ഞാറ് കടലിനോട് ചേര്‍ന്നു കിടക്കുന്ന ചേര്‍ത്തലക്കാരുടെ മഹത്വം ആരെങ്കിലും ഒക്കെ എപ്പോഴെങ്കിലും ആയിട്ട് മനസ്സിലാക്കുമെന്നു!). അങ്ങാരു ഈ യാത്ര അങ്ങേരു തുടങ്ങിയിട്ട് 30 കൊല്ലം ആയി - ആ യാത്രയുടേയും അതിന്റെ അന്ത്യത്തിന്റേയും കഥയാണ് ദി ബുക്ക് ഓഫ് എലി - ഇലൈയ്  .. അങ്ങനെ ഏതാണ്ടും ആണ്.! അല്ലാ, എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ അമേരിക്കക്കാര്‍ക്ക് ഈ ലോകം നശിഞ്ഞ് പണ്ടാരടങ്ങി കാണാ‍ന്‍ ഇത്ര കൊതിയാണോ?


വെര്‍ഡിക്റ്റ് : കാര്യം കൊള്ളാം - ‘ദി റോഡ്‘ എന്ന ഇതേ തീമില്‍ ഇറങ്ങിയ  പടത്തിനു അറ്റെപറ്റെ ഒക്കെ എത്തിക്കാനും സാധിച്ചിട്ടുണ്ട്, പടത്തിന്റെ അണിയറയില്‍ ഉള്ളവര്‍ക്ക്. ആദ്യം ഒരല്പം ബോറ് അടിക്കുമെങ്കിലും, പടത്തിന്റ് നടുക്കാവു‌മ്പോള്‍ ആ ബോറടി ഒരല്പം കുറയുന്നുണ്ട് .. പക്ഷെ അവസാനം കൈമാക്സില്‍ കൊറേ വെടിവൈപ്പുകള്‍ക്കും മറ്റും ശേഷം എങ്ങനേയോ അവസാനിക്കുന്നു. ! ... സത്യത്തില്‍ എനിക്ക് ഈ പടം ഇഷ്ടപ്പെട്ടോ ? .. ഇല്ലാന്നു തോന്നുന്നു - സമ്മിശ്ര പ്രതികരണം എന്നു വേണമെങ്കില്‍ പറയാം.പടത്തിനു ഞാന്‍ 5 മാര്‍ക്ക് കൊടുക്കാന്‍ കാരണം - ആക്ഷന്‍ കിടു തന്നെ ആണ്, അതു കൊണ്ടാണ്.


കണ്ടു നോക്കൂ .. 50/50 ആണ് ഇഷ്ടപ്പെടാനുള്ള ചാന്‍സ്.


ദി വാല്‍ക്കഷ്ണം : ‘ദി റോഡ് ‘എന്ന പടത്തിനെ പറ്റി ഇടക്ക് ഞാന്‍ പറഞ്ഞല്ലോ ... അതും ഏകദേശം ഇതേ എടപാട് ഒക്കെ ആണെങ്കിലും, അതില്‍ ആക്ഷന്‍ ഇല്ലാ - റീയലിസ്റ്റിക്ക് പടമാണതു - അതു കണ്ടിട്ടില്ലാ എങ്കില്‍ കണ്ടോളൂ - എങ്ങാനും ഭൂമി അങ്ങനെ ആയിപ്പെട്ടാല്‍ ഒരു മുന്‍ പരിചയം നല്ലതാ, ടെന്‍ഷനടിക്കാന്‍ !


Thursday, July 1, 2010

ദി മെസ്സഞ്ചര്‍ - The Messenger - (8/10)


English/Drama/2009/(8/10)

Rating : Rated R for language and some sexual content/nudity.

പ്ലോട്ട് : നായകന്‍ വില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ - ഇറാക്കില്‍ നിന്നും ഒരു IED (Improvised explosive device) സ്ഫോടനത്തില്‍ പരിക്കേറ്റ് തിരികെ വന്നിരിക്കുന്നു. പരിക്കില്‍ നിന്നും മോചിതനായി തിരികേ ഇറാക്കിലേക്ക് തന്നെ പോകുവാന്‍ വെ‌മ്പുന്ന നമ്മുടെ നായകനു - പരിക്കിന്റെ അടിസ്ഥാനത്തിനും, അങ്ങേര്‍ക്ക് ഇനി അധികം നാള്‍ സര്‍വീസില്‍ ബാക്കി ഇല്ലാത്തതിനാലും - ആര്‍മി ഒരു പുതിയ മിഷന്‍ നല്‍കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ (അവരുടെ തന്നെ പോക്രിത്തരം കൊണ്ട്) മരിക്കുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ‘മെസഞ്ചര്‍‘ ആയിട്ട് വില്‍-നെ നിയമിക്കുന്നു, ക്യാപ്റ്റന്‍ ടോണിയുടെ സില്‍ബന്ദി ആയിട്ട്.


ടോണി കുറച്ചധികം കാലം ആയിട്ട് ഈ പരിപാടിയില്‍ തന്നെ ആണ് - രാപകല്‍ ഭേദമില്ലാതെ ‘മരണത്തിന്റെ മെസ്സഞ്ചര്‍‘ ആയിട്ട് അദ്ദേഹം ജോലി ചേയ്യുക ആണ്. തന്റെ ‘എക്സ്പീരിയന്‍സ്’ വച്ച് അദ്ദേഹം വില്‍-നു ഈ ജോലിയുടെ പ്രോട്ടോക്കോളുകളും ട്രിക്കുകളും പറഞ്ഞു കൊടുക്കുന്നു, കഠിന ഹൃദയനായ ആ ഓഫീസര്‍. ആ ജോലിയുടേയും, അതില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടേയും, ജനത്തിനു അറിയേണ്ടാത്ത യുദ്ധത്തിന്റെ മറ്റോരു മുഖത്തിന്റേയും കഥ ആണ് ഈ സിനിമ.


വെര്‍ഡീക്‍ട് : കൊള്ളാം. ഒരു പുതുമുഖ സംവിധായകന്റേത് ആണ് ഈ പടം എന്നു എനിക്ക് ദാ ഇപ്പോള്‍ സെര്‍ച്ച് ചേയ്തപ്പോള്‍ ആണ് മനസ്സിലായത് - പടം കണ്ടു കൊണ്ടിരുന്നപ്പോള്‍ അങ്ങനെ തോന്നിയതേ ഇല്ലാ. ഒരു ത്രില്ലര്‍ ഗണത്തില്‍ പെടാത്തതിനാല്‍ പടം പൊതുവേ സ്ലോ ആണ് എങ്കിലും, നല്ല പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടപ്പെടും ഈ സിനിമ. വിധവാ പ്രേമം, രാജ്യത്തിന്റെ യുദ്ധം വരുത്തി വയ്ക്കുന്ന നഷ്ടങ്ങള്‍ എന്നിങ്ങനെ ഉറക്കെ പറയാന്‍ പാടില്ലാത്ത കാര്യങ്ങളെ പറ്റിയുള്ള ഈ സിനിമ തീര്‍ച്ചയായും വളരെ ശ്ലാഘനീയം തന്നെ. ഇതിനു മുന്നെ നമ്മളെ യുദ്ധത്തിന്റെ മറ്റോരു വശം കാട്ടിത്തന്ന ഹര്‍ട്ട് ലോക്കര്‍ പോലെ തന്നെ നിങ്ങള്‍ കണ്ടിരിക്കണം ഈ പടം എന്നു പറയാന്‍ തോന്നുന്നു ഈ പടത്തെ പറ്റിയും എനിക്ക്.


കാണൂ .. കണ്ടഭിപ്രായം പറയൂ..


വാല്‍ക്കഷ്ണം : ഇന്ത്യയില്‍ ഇങ്ങനെത്തെ ഒരു പടം ഇറങ്ങാന്‍ ചാന്‍സുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതിനു സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കുമോ? എവിടെ, അല്ലേ? ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഡീസന്റ് പടങ്ങള്‍ക്ക് പോലും പ്രദര്‍ശനാനുമതി നിഷേധിച്ച നമ്മുടെ രാജ്യത്ത് ഇങ്ങനെത്തെ ഒരു പടം പ്രതീക്ഷിക്കുന്നതു പോലും കുറ്റകരമാവും!